വെളിയം: തെരുവുനായ്ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണംമൂലം വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ ചത്തു. വെളിയം ഇടയിലഴികത്തു വീട്ടില്‍ സരളയുടെ വളര്‍ത്തിയിരുന്ന മൂന്ന് ആടുകളും നാല് കോഴികളുമാണ് തെരുവ്നായ്ക്കളുടെ ആക്രമണത്തിന് ഇരയായത് പന്ത്രണ്ടോളം വരുന്ന നായ്ക്കള്‍ കൂട്ടത്തോടെ വന്നാണ് ആടുകളെ കടിച്ചുകൊന്നത് വൈകിട്ട് ഏഴുമണിക്ക് ശേഷമാണ് സംഭവം. ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അയല്‍വാസികള്‍ വളര്‍ത്തുമൃഗങ്ങളുടെ കരച്ചില് കേട്ടെത്തിയപ്പോഴേക്കും പട്ടികള്‍ ഇവയെ ക്രൂരമായി കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. നാട്ടുകാര്‍ ക്ഷേത്രോത്സവത്തിനായി പോയ സമയത്താണ് തെരുവ്നായ്ക്കള്‍ വേട്ടക്കിറങ്ങിയത്.
കുന്നത്തൂര്‍. പോരുവഴി ഇടയ്ക്കാട് ചന്തയ്ക്ക് സമീപം ഉണ്ടായ പേപ്പട്ടി ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വ്യത്യസ്ത സമയങ്ങളിലാണ് ഇവര്‍ക്ക് കടിയേറ്റത്. ഇടയ്ക്കാട് സ്വദേശികളായ കൊച്ച് തുണ്ടില്‍ സുധാകരന് (55), ലാല്‍ (42), വള്ളി തുണ്ടില്‍ സദാശിവന് (70), പങ്കജാക്ഷിയമ്മ (65) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ സുധാകരന്, പങ്കജാക്ഷിയമ്മ എന്നിവരെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.ഇടയ്ക്കാട് മാര്‍ക്കറ്റില്‍ മാലിന്യസംസ്കരണം കാര്യക്ഷമമല്ലാത്തതാണ് തെരുവ്നായ ശല്യം രൂക്ഷമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: