കണ്ണൂര്‍: ഇന്ത്യന്‍ കായികഭൂപടത്തില്‍ കണ്ണൂരിന് അഭിമാനിക്കാന്‍ മറ്റൊരു പദ്ധതിക്കു കൂടി രൂപരേഖയായി. ഗെയിംസിനു വേദിയായ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം ഉള്‍പ്പടെ 16.2 ഏക്കര്‍ സ്ഥലം കായിക സമുച്ചയത്തിന് ഉപയോഗിക്കാനാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് യോഗം ഇതിന്റെ രൂപരേഖ സര്‍ക്കാരിനു സമര്‍പ്പിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ആറു കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതിക്ക് 50 കോടി രൂപ കൂടി ആവശ്യമായി വരും. ഇക്കാര്യം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) പരിഗണനയിലാണ്. രാജ്യാന്തര മത്സരങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുക.
2019–ല്‍ കായിക സമുച്ചയ നിര്‍മാണം പൂര്!ത്തിയാക്കാനാണ് ആലോചിക്കുന്നത്. നീന്തല്‍ ക്കുളം, ടെന്നിസ് കോര്‍ട്ട്, ഷൂട്ടിങ് റേഞ്ച്, ഫെന്‍സിങ് ഹാള്‍, 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് അടങ്ങിയ പരിശീലനത്തിനുള്ള ഫുട്ബോള്‍ ഗ്രൗണ്ട്, കളരി, ആയുര്‍വേദ സെന്റര്‍, ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഹോസ്റ്റല്‍, ക്ലബ് ഹൗസ് എന്നിവ നിര്‍മ്മിക്കാനാണ് പരിപാടി .ഇന്‍ഡോര്‍ സംവിധാനത്തിലുള്ള 50 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുള്ള നീന്തല്‍ കുളം സംസ്ഥാനത്ത് ആദ്യത്തേതാകും. 50 മീറ്റര്‍ നീളമുള്ള റൈഫിള്‍ റേഞ്ചും ഫെന്‍സിങ് ഹാളും ഇന്‍ഡോര്‍ സംവിധാനത്തിലുള്ളതാണ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: