ന്യൂദല്‍ഹി: കരസേനാ സൈനികര്‍ക്കായുള്ള ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ ആറ് സെന്ററുകളിലെ പരീക്ഷ റദ്ദാക്കി. കാംപ്തി, നാഗ്പൂര്‍, അഹ്മദ്നഗര്‍, അഹമ്മദാബാദ്, ഗോവ, കിര്‍കീ എന്നിവിടങ്ങളിലെ പരീക്ഷയാണ് മാറ്റിവെച്ചത്.
ഇതുമായി ബന്ധപ്പെട്ട് താനെ പോലീസ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ മഹാരാഷ്ട്ര, ഗോവ സ്വദേശികളായ 18 പേര് അറസ്റ്റിലായിട്ടുണ്ട്. വിശദമായ അന്വേഷണങ്ങള്‍ നടന്നു വരികയാണ്. രാജ്യത്തെ 52 സെന്റുകളിലായാണ് ക്ലര്‍ക്ക്, സ്ട്രോങ്മെന്‍ തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷ നടത്തിയത്.
പരീക്ഷ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സൈന്യത്തിനുള്ളില്‍ അന്വേഷണം നടത്താനും ഉത്തരവിട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് 250ഓളം വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുത്തു. ഓരോ ചോദ്യപേപ്പറുകള്‍ക്കും രണ്ട് ലക്ഷം രൂപ വരെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇവര്‍ ഈടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. പരിശീലന സെന്ററുകള്‍ വഴിയാണ് ചോദ്യപേപ്പര്‍ ഉദ്യോഗാര്‍ത്ഥികളിലേക്ക് എത്തിയത്.
ചില സ്ഥലങ്ങളില്‍ സൈനിക ഉദ്യോഗസ്ഥര്‍ തന്നെയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി ചോദ്യപേപ്പറുകളില്‍ ഉത്തരങ്ങള്‍ എഴുതി നല്‍കിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: