വാഷിങ്ടണ്‍: ഇസ്ലാമിക രാജ്യങ്ങളിലുള്ളവരുടെ യുഎസ് യാത്രാ വിലക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വൈറ്റ്ഹൗസ് ജീവനക്കാരി രാജിവച്ചു. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗം ബംഗ്ലാദേശ് വംശജ റുമാന അഹമ്മദാണ് രാജി നല്‍കിയത്.
അമേരിക്ക പ്രതിനിധാനം ചെയ്യുന്ന നയങ്ങള്‍ക്ക് അനുയോജ്യമല്ല ട്രംപിന്റെ നടപടിയെന്ന് സെക്യൂരിറ്റി കൗണ്‍സില്‍ കമ്മ്യൂണിക്കേഷന്‍ ഉപദേശകന് മൈക്കള്‍ ആന്റണിന് നല്കിയ രാജിക്കത്തില്‍ റുവാന വ്യക്തമാക്കുന്നു. ഹിജാബ് ധരിക്കുന്ന മുസ്ലിമായതിനാല് ഇത്തരമൊരു ഉത്തരവ് അപമാനമുണ്ടാക്കുന്നു. രാജ്യത്തിന്റെ ചരിത്രമുറങ്ങുന്നയിടത്ത് ജോലിയെടുക്കാന്‍ മനസ് അനുനവദിക്കുന്നില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ പോലും ഭരണകൂടം നന്ദിക്കുന്നു, അവര്‍ പറഞ്ഞു.
2011ല്‍ ഒബാമ ഭരണകൂടമാണ് റുവാനയെ നിയമിച്ചത്. 1978ല്‍ യുഎസിലേക്കു കുടിയേറിയവരാണ് റുവാനയുടെ മാതാപിതാക്കള്‍. ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്നാണ് റുവാന ബിരുദമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: