അരൂര്‍: ആലപ്പുഴയെ പൂര്‍ണ്ണ വൈദ്യുതികരണ ജില്ലയായി പ്രഖ്യാപിച്ചെങ്കിലും അരൂര്മണ്ഡലത്തില് ഇനിയും പലകുടുംബങ്ങള്‍ക്കും വൈദ്യുതി ലഭിച്ചിട്ടില്ല. എഴുപുന്ന പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ കൂലിപ്പണിക്കാരന് ആയ പ്രവീണ്‍ ഷാജിക്കും കുടുബത്തിനും വൈദ്യുതി എന്നത് ഇപ്പോഴും സ്വപ്നം മാത്രമാണ്.
പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ ഉള്‍പ്പെടെ ഈ കുടുംബം മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് രാത്രി തളളിനീക്കുന്നത്. മണ്ഡലത്തിലെ ഇടതു ഘടകക്ഷിയുടെ ഒരു യുവനേതാവ് തന്റെ ഫേസ്ബുക്കിലൂടെ ഈ വിവരങ്ങള്‍ നേരത്തെ പുറത്ത് വിട്ടതാണ്. ഈ കുടുബത്തെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കെഎസ്ഇബി തഴഞ്ഞ മട്ടാണ്.
ഇതേ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ അങ്കണവാടിയിലും അവസ്ഥ ഇതു തന്നെയാണ്. വൈദ്യുതി ഇല്ലാത്തതിനാല്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് കുട്ടികള്‍ പഠിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും. അമ്പതിലധികം കുട്ടികള്‍ പഠിക്കുന്ന എഴുപുന്ന പഞ്ചായത്തിലെ ഒരു പ്രധാന അങ്കണവാടിയാണിത്.
അധികൃതര്‍ വികസനം എന്ന് കോട്ടിഘോഷിക്കുമ്പോള് അടിസ്ഥാന സൗകര്യങ്ങള്‍ പോലും അപ്രാപ്യമായ കുടുംബങ്ങള്‍ ഇപ്പോഴും ഈ മണ്ഡലത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: