ഈശ്വരന് രണ്ടു വ്യവസ്ഥകളില്ക്കൂടി രൂപാന്തരപ്പെട്ടിട്ടാണ് ഇഹപരലോകം നടത്തിപ്പോരുന്നത്. അതില്‍ ഒന്ന്, തന്റെ അറിവിനെ ലോകത്തിനു പ്രദാനം ചെയ്ത് ഇഹലോകമാകമാനം സൃഷ്ടിച്ചു.
തന്മൂലം താന്‍ പ്രദാനം ചെയ്ത അറിവ് പ്രകൃതിലോകമായി രൂപാന്തരപ്പെട്ടിരിക്കയാണ്. എന്നാല്‍ മര്ത്യലോകമാകട്ടെ ദൈവത്തിന്റെ ആത്മാവാകുന്ന അറിവിനെ പ്രകൃതിലോകത്തില്‍ നിന്നും മര്‍ത്യനായി രൂപാന്തരപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സര്‍വ്വസൃഷ്ടികളില്‍ വച്ചും മനുഷ്യന് അറിവില്‍ പരിപൂര്ണ്ണത്വവും വിശേഷ ജ്ഞാനവും നല്കപ്പെട്ടിരിക്കുന്നു. എങ്കിലും മനുഷ്യന്റെ രൂപാന്തരം പ്രഥമസ്ഥാനം അര്‍ഹിക്കുന്ന മര്ത്യരൂപമായിട്ടത്രെ. അതുകൊണ്ട് സര്‍വ്വ മനുഷ്യരും ഗുരുവില്‍ രൂപാന്തരപ്പെട്ടല്ലാതെ മോക്ഷസിദ്ധിക്കര്ഹതയുണ്ടാകയില്ല.
ഈശ്വരന് ഒരു കാലത്തും രൂപാന്തരത്തിന്റെ ആവശ്യമില്ല. പിന്നെയോ, മര്ത്യലോകര്ക്ക് ഈശ്വരനില്‍ക്കൂടി രൂപാന്തരത്തിന്റെ ആവശ്യം. അല്ലെങ്കില്‍ ആ അറിവാകുന്ന ആത്മാവ് ഇഹലോകത്തെ ബന്ധിച്ച് അറിവില്ലായ്മയാകുന്ന പ്രളയവും, അധര്‍മ്മമാകുന്ന അഗ്നിയും, ഇവ രണ്ടും ബന്ധിച്ചുണ്ടാകുന്ന നിത്യനരകത്തില്‍ അറിവാകുന്ന ആത്മാവ് നരകദുരിതമനുഭവിക്കേണ്ടി വരുന്നു. അതുകൊണ്ട് ഏതു കാലത്തും മനുഷ്യാത്മാവ് ഈ ജഗല്ഗുരുവില്ക്കൂടി രൂപാന്തരപ്പെടാതെ സാദ്ധ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: