പാലക്കാട്: പിണറായി സര്‍ക്കാര്‍ കേരളത്തെ ശവപറമ്പാക്കി മാറ്റിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിജെപിയുടെ നേതൃത്വത്തിലുള്ള ചിതാഭസ്മ നിമജ്ജന യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മമാരുടെ വിലാപം അറിയാനുള്ള മനസ് മുഖ്യമന്ത്രിക്കില്ലാതെ പോയത് നിര്‍ഭാഗ്യകരമാണ്. മനുഷ്യത്വമില്ലാത്തയാള്‍ വീരസ്യം പറയുന്നതില്‍ അര്‍ത്ഥമില്ല. ബിജെപി സമാധാനം ആഗ്രഹിക്കുന്നതിനാലാണ് ചര്‍ച്ചക്ക് തയാറായതെന്നും കുമ്മനം പറഞ്ഞു. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.എം. ബിന്ദു അധ്യക്ഷത വഹിച്ചു. നേതാക്കളായ എം. ഗണേശന്, ജി. കാശിനാഥ്, എന്‍. ശിവരാജന്, എം.ടി. രമേഷ്, അഡ്വ.ബി. ഗോപാലകൃഷ്ണന്, സി. കൃഷ്ണകുമാര്‍, വി.വി. രാജേഷ്, വി.കെ. സജീവന്, രാധാമണി, എം. മോഹനന്, വെള്ളിയാകുളം പരമേശ്വരന്, ബിന്ദു, റീബ, ദീപ, ശോഭ രാജന്, അഡ്വ.ഇ. കൃഷ്ണദാസ്, എന്‍. ഷണ്മുഖന്, സി. രവീന്ദ്രന്, സി. ബാലചന്ദ്രന്, പ്രൊഫ.വിടി. രമ, പ്രമീള ശശിധരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: