ന്യൂദല്‍ഹി: കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതിയുമായി സഹകരിക്കാത്ത ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ കള്ളപ്പണത്തിനെതിരായ നടപടികളെ പൂര്‍ണ്ണതോതില്‍ പിന്തുണയ്ക്കാത്ത ബാങ്കുകള്‍ പൂട്ടിക്കുമെന്ന മുന്നറിയിപ്പാണ് കേന്ദ്രം നല്‍കുന്നത്.
വന്പിഴയൊടുക്കി കള്ളപ്പണം സ്വയം വെളിപ്പെടുത്താനായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബി കല്യാണ്‍ യോജനയുമായി ാെരു വിഭാഗം ബാങ്കുകള്‍ സഹകരിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ച് 31 വരെ വരുമാനം വെളിപ്പെടുത്തി നികുതിയും പിഴയുമടക്കാന്‍ അവസരം നല്കുന്ന പദ്ധതി സ്വീകരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ല. ഇത്തരം ബാങ്കുകളുടെ അംഗീകാരം റദ്ദാക്കേണ്ടിവരുമെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കുന്നത്.
ഗരീബി കല്യാണ്‍ പദ്ധതി അനുസരിച്ച് നിക്ഷേപം സ്വീകരിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ബാങ്കുകളുടെ സോഫ്റ്റ്വെയറില് ഉള്‍പ്പെടുത്തണമെന്ന് ധനമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗരീബി കല്യാണ്‍ പദ്ധതി പ്രകാരം അനധികൃത സമ്പാദ്യം വെളിപ്പെടുത്താനെത്തുന്നവരെ ബാങ്കുകള്‍ നിരുല്സാഹപ്പെടുത്തുന്നത് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് കേന്ദ്രനിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: