അടിമാലി: മറുകരയില്‍ പ്രിയപ്പെട്ട കൂട്ടുകാരന് മരണത്തിലേക്ക് നീന്തിക്കയറുന്നതറിയാതെ സഹപാഠികളായ സുഹൃത്തുക്കള്‍ കല്ലാര്‍കുട്ടി ഡാമില്മുങ്ങി മരിച്ച വിശാഖിന്റെ മരണം വിശ്വസിക്കാനാവാതെ വിങ്ങിപ്പൊട്ടി. ശനിയാഴ്ച രാവിലെ അമ്പഴച്ചാലിലെ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഇറങ്ങിത്തിരിച്ച 12 പേരില്‍ ഒരാളായ വിശാഖിനെ വിധി കവര്‍ന്നത് വീട്ടുകാര്‍ക്കൊപ്പം നാട്ടാകാരെയും കണ്ണീരിലാഴ്ത്തി. അടിമാലി എസ്എന്‍ഡിപി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു.
അമ്പഴച്ചാലില്‍ നിന്നുള്ള മടക്കയാത്രക്കിടെയായിരുന്നു സംഭവം ഉണ്ടായത്. കല്ലാര്‍കുട്ടി ഡാമിന്റെ ഭാഗമായ
നായ്ക്കുന്ന് ഭാഗത്ത് കുളിക്കാനിറങ്ങിയതാണിവര്. സുഹൃത്തിനൊപ്പം വിശാഖ് മറുകര നീന്തിക്കയറി. കരയിലുണ്ടായിരുന്ന അലക്ക് കല്ലില്‍ വിശ്രമിക്കുന്നതിനിടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് തിരികെ നീന്തി മറുകരയെത്തി ബാക്കി കൂട്ടുകാര്‍ക്കൊപ്പം സംഘം തിരികെ പോരാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിശാഖ് ഒപ്പമില്ലെന്നത് ശ്രദ്ധിച്ചത്. മറുകരയില്‍ വിശ്രമിച്ചിരുന്ന വിശാഖിനെ പിന്നെയാരും കണ്ടില്ല. ഉടന്‍ തന്നെ നാട്ടുകാരെ വിവരമറിയിച്ച് തെരച്ചിലാരംഭിച്ചു. പോലീസും ഫയര്‍ സര്‍വ്വീസും എത്തി അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും രാത്രി വൈകി തെരച്ചില്‍ നിര്‍ത്തി. ഇന്നലെ എറണാകുളത്ത് നിന്നും എത്തിയ ഫയര്‍ ആന്‍ഡ് റെസ്ക്യൂ മുങ്ങല്‍ വിദഗ്ധര്‍ ഇന്നലെ ഉച്ചയ് ഒരു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് കല്ലാര്‍കുട്ടിയില്‍ എത്തിച്ചേര്‍ന്നത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: