കണ്ണൂര്‍: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അംഗീകാരം പിന്‍വലിച്ച ജന്‍ശിക്ഷണ്‍ സംസ്ഥാന് അഞ്ചു വര്‍ഷത്തിലേറെയായി കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നല്കിയ പരാതിയില്‍ നടപടിയില്ലെന്ന് പരാതി. ഇതേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രാലയം കത്തയച്ചിട്ടും സംസ്ഥാന വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഒരു നടപടിയുമുണ്ടായില്ലെന്ന് പരാതി.
കോട്ടയത്തെ ധര്‍മ്മനിലയം ചാരിറ്റബിള്‍ ട്രസ്റ്റിന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം 2007ല്‍ അനുവദിച്ച ജന്‍ശിക്ഷണ്‍ സംസ്ഥാന് യൂണിറ്റിന്റെ അംഗീകാരം സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് 2011ല്‍ പിന്വലിച്ചിരുന്നുവന്നും എന്നാല്‍ അതേവര്‍ഷം തന്നെ അംഗീകാരമില്ലാത്ത യൂണിറ്റിന്റെ രജിസ്ട്രേഷന് നമ്പര്‍ ഉപയോഗിച്ച് കണ്ണൂരില്‍ ജന്‍ ശിക്ഷണ്‍ സംസ്ഥാന് നടത്തിവരുകയാണെന്നുമാണ് പരാതി. ധര്‍മ്മനിലയം ട്രസ്റ്റ് നേരത്തെ നിയോഗിച്ച വ്യക്തി അനധികൃതമായി സംസ്ഥാന് യൂണിറ്റ് കണ്ണൂരില്‍ നടത്തിവരികയാണെന്ന് ട്രസ്റ്റിന്റെ ഇപ്പോഴത്തെ ചെയര്മാന് ജയറാം മാരാര്‍ ആരോപിച്ചു.
കണ്ണൂരില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ജനശിക്ഷണ്‍ സംസ്ഥാനെ കുറിച്ച് അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് കഴിഞ്ഞവര്‍ഷം കത്തയച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരു നടപടിയുമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: