മുണ്ടക്കയം: മുണ്ടക്കയം ആശുപത്രി താലൂക്കാശുപത്രിയാക്കുമെന്ന പ്രഖ്യാപനം കടലാസ്സില്‍ ഒതുങ്ങി. മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയെ താലൂക്കാശുപത്രിയായി ഉയര്‍ത്തുമെന്ന പ്രഖ്യാപനം ഉണ്ടായിട്ട് നാളുകള്‍ പിന്നിട്ടിട്ടും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലായെന്നാണ് ജനങ്ങള്‍ പറയുന്നത്. ദിനം പ്രതി ഹൈറേഞ്ച് ഉള്‍പെടെയുള്ള സ്ഥലങ്ങളില്‍നിന്നായി 500 ലധികം രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. ഇങ്ങനെ ചികിത്സതേടി എത്തുന്നവരെ പരിശോധിക്കുവാനായി ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തത് രോഗികളെ വലയ്ക്കുകയാണ്. ഒപി ഐപി അത്യാഹിത വിഭാഗങ്ങളില്‍ നിലവില്‍ ഉള്ള ഡോക്ടര്‍മാര്‍ തന്നെയാണ് ഇപ്പോള്‍ രോഗികള്‍ക്ക് ചികിത്സ നല്‍കുന്നത്. ഇത് ഡോക്ടര്‍മാര്‍ക്ക് അധിക ജോലിഭാരവും നല്കുന്നു. താലൂക്ക് ആശുപത്രിയുടെ നിലയില്‍ ആശുപത്രി പ്രവര്‍ത്തിക്കണമെങ്കില്‍ 17 ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ഉള്‍പെടെ നാല്പത് ജീവനക്കാര്‍ എന്നിങ്ങനെ സേവനം ലഭ്യമാക്കണം. ഒപ്പം ശസ്ത്രക്രീയ, ഗൈനക്കോളജി, ശിശുരോഗ, കണ്ണ് രോഗ ചികിത്സാ വിഭാഗം ഐസിയു എന്നിവയും ഏര്‍പെടുത്തേണ്ടതുണ്ട്. ഇപ്പോള്‍ പൊതു ഡോക്ടര്‍മാരുടെ സേവനം മാത്രമാണ് ലക്ഷ്യം.
ഇടത് സര്‍ക്കാരാണ് മുണ്ടക്കയം ആശുപത്രിയെ താലൂക്കാശുപത്രിയാക്കുമെന്ന് പ്രഖ്യാപിച്ചതെങ്കിലും നടന്നില്ല. പിന്നീട് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ വാക്കുപാലിക്കുമെന്നറിയിച്ചെങ്കിലും ഇതും നടന്നില്ല. വീണ്ടും പുതിയ ഇടതു സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചെങ്കിലും പ്രാഥമീക നടപടി ആലോചിക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: