പാലക്കാട്: പാലക്കാട്: ‘മാര്‍ക്സിസ്റ്റ് ക്രൂരതക്കെതിരെ മാതൃവിലാപം’ എന്ന മുദ്രാവാക്യവുമായി ബിജെപിയുടെ നേതൃത്വത്തിലുള്ള ചിതാഭസ്മ നിമജ്ജന യാത്രയ്ക്ക് ഇന്നലെ വൈകിട്ട് തുടക്കം. സിപിഎമ്മുകാര്‍ ചുട്ടുകൊന്ന കഞ്ചിക്കോട് ചടയന്കലായി വിമലാദേവിയുടെ ചിതാഭസ്മവും ഏറ്റുവാങ്ങിയാണ് യാത്ര.
വടക്കന്‍ മേഖലാ യാത്രാ നായിക ശോഭ സുരേന്ദ്രന് വിമലാദേവിയുടെ അമ്മ രാജമ്മയും, തെക്കന്‍ മേഖലാ യാത്രാ നായിക രേണു സുരേഷിന് രാധാകൃഷ്ണന്റെ സഹോദരന് ശെല്‍വരാജുമാണ് ചിതാഭസ്മ കലശം കൈമാറിയത്. വിമലാദേവിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി സ്ത്രീകളുള്‍പ്പെടെയുള്ള നൂറുകണക്കിനു പേര് പങ്കെടുത്തു.
മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജയ സദാനന്ദനും അഡ്വ.നിവേദിതയുമാണ് ഉപനായികമാര്. ചിതാഭസ്മകലശം പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളില്‍ സ്ഥാപിച്ച ശേഷം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനു സമീപം സമ്മേളന വേദിയിലെത്തി. തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് യാത്ര ഉദ്ഘാടനം ചെയ്തു.
വിമലാദേവിയുടെ ഭര്‍ത്താവ് കണ്ണന്, മക്കളായ അശ്വിന്, അക്ഷയ, രാധാകൃഷ്ണന്റെ ഭാര്യ സരിത, മക്കളായ അശ്വതി, അരുണ്‍ എന്നിവര്‍ പങ്കെടുത്തു. സമാധാനസേന്ദശവുമായി നടത്തുന്ന യാത്രകള്‍ മാര്‍ച്ച് മൂന്നിന് സമാപിക്കും. തെക്കന്‍ ജില്ലകളിലെ പര്യടനത്തിന് ശേഷം തിരുവല്ലത്തും, വടക്കന്‍ ജില്ലകളിലെ പര്യടനത്തിനു ശേഷം കണ്വതീര്ത്ഥത്തിലും നിമജ്ജനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: