പൂനെ:എങ്ങിനെ ബാറ്റ് ചെയ്യരുത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം എന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്്ലി തന്നെ സ്വന്തം ടീമിന്റെ പ്രകടനത്തെ വിശേഷിപ്പിച്ചത് ഇന്നലെയാണ്. അത്രയ്ക്ക് ദയനീയമായ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് തിരിച്ചു വരാന്‍ ടീം ഇന്ത്യക്ക് അധികം ദിവസങ്ങളില്ല. അത്തരത്തിലൊരു തിരിച്ചു വരവിന് കഠിനമായി ശ്രമിക്കേണ്ടി വരും എന്ന് മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു, സച്ചിന് ടെല്‍ഡുല്‍ക്കര്‍.
എന്നാല്‍ അനാവശ്യമായ പ്രവചനത്തിനു മുതിര്‍ന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ് പെട്ടു പോയത്. ക്രിക്കറ്റില്‍ പ്രവചനങ്ങള്‍ക്ക് പ്രസക്തിയില്ല, എന്നാല്‍ ഇന്ത്യയില്‍ ഓസ്ട്രേലിയയ്ക്ക് വിജയിക്കാന്‍ കഴിയില്ല. അതൊരു വൈറ്റ് വാഷായിരിക്കും. 4-0 നാവും ഇന്ത്യയുടെ വിജയം, എന്നാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ ഗാംഗുലി പറഞ്ഞത്. എന്നാല്‍ ഒന്നാം ടെസ്റ്റില്‍ത്തന്നെ ഗാംഗുലിയുടെ വാക്കുകള്‍ ഓസ്ട്രേലിയന്‍ ടീം തകര്‍ത്തു. 2001ല്‍ തന്റെ ക്യാപ്റ്റന്‍സിയില്‍ നേടിയ വന്‍ വിജയത്തിന്റെ ഓര്‍മയിലാവാം ഗാംഗുലി ഇത്ര വലിയ പ്രവചനത്തിനു മുതിര്‍ന്നത്.
പൂനെയിലെ തോല്‍വിക്കു തൊട്ടു പിന്നാലെ ഗാംഗുലി തിരുത്തി. ഇത്ര മികച്ച സ്പിന്‍ ആക്രമണനിരയുമായാണ് ഓസ്ട്രേലിയ എത്തുന്നതെന്ന് മറ്റു പലരേയും പോലെ ഞാനും കരുതിയില്ല. രണ്ട് എന്ഡുകളില് നിന്നായി സ്റ്റീവ് ഒ കീഫും നാഥാന് ലിയോണും നടത്തിയ സ്പിന്‍ ആക്രമണത്തെ ചെറുക്കാന്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു കഴിഞ്ഞില്ല എന്ന് വിശ്വസിക്കാനാവുന്നില്ല. 2001നുമ ശേഷം ഇന്ത്യയിലേക്കു ഓസ്േ്രടലിയ കൊണ്ടു വന്ന ഏറ്റവും മികച്ച സ്പിന്‍ ആക്രമണ നിരയാണ് ഇത്, ഗാംഗുലി പറഞ്ഞു. ഈ പരാജയത്തില്‍ നിന്ന് ഉജ്വലമായി തിരിച്ചു വരാന്‍ കഴിയുന്ന ടീമാണ് വിരാട് കോഹ്്ലിയും സംഘവുമെന്നും ഗാഗുലി പറയുന്നു.
സമ്പൂര്‍ണ ഇന്ത്യന്‍ വിജയം ഗാംഗുലി പ്രവചിച്ചപ്പോള്ത്തന്നെ വിയോജിപ്പു പ്രകടിപ്പിച്ച മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ അടക്കമുള്ള ഓസീസ് കളിക്കാര്‍ വിജയം ആഘോഷിക്കുകയാണ്. ഇന്ത്യയുടെ മുന്‍ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഓസ്ട്രേലിയയെ എഴുതിത്തള്ളരുതെന്ന് വോ മുന്നറിയിപ്പു നല്‍കിയതാണ്.
നാളെ എന്നൊരു ദിവസമില്ല എന്ന നിലയില്‍ ആഘോഷിക്കുക. എന്നിട്ട് നാളെ മുതല്‍ അടുത്ത വിജയത്തിനായി പരിശ്രമിക്കുക, എന്നാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് ട്വിറ്ററില്‍ കുറിച്ചത്. ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ വോന്‍ പ്രശംസിച്ചത് ഓസീസ് ക്യാപ്റ്റനെയാണ്. അശ്വിനെപ്പോലൊരു ബൗളര്‍ക്കെതിരെ കളിച്ച് ഇന്ത്യയില്‍ അധികം ബാറ്റ്സ്മാന്മാര് സെഞ്ചുറി അടിച്ചില്ല എന്നോര്‍ക്കുക. സ്്മിത്തിന്റെ സെഞ്ചുറി എക്കാലത്തേയും മികച്ച ഇന്നിംഗാസുകളിലൊന്നാണ്, വോന്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: