മ്യൂണിക്ക്: റോബര്‍ട്ട് ലെവന്ഡോവ്സ്്കിയുടെ ഹാട്രിക്കില്‍ എഫ്.സി.ബയണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ വിജയം. ബുന്ദസ്്ലിഗ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അവര്‍ ഏകപക്ഷീയമായ എട്ടു ഗോളുകള്‍ക്ക് ഹാംബുര്‍ഗ് എസ്.വിയെ പരാജയപ്പെടുത്തി.
പോയിന്റുനിലയില്‍ ഒന്നാം സ്ഥാനത്തുളള ബയണ്‍ ഹാംബുര്‍ഗിനെ നിലംപരിശാക്കി.ആദ്യ പകുതിയില്‍ മൂന്ന് തവണ വല കുലുക്കിയ ബയണ്‍ രണ്ടാം പകുതിയില്‍ അഞ്ചു ഗോളും നേടി.
ഹാംബുര്ഗിനാണ് ഗോള്‍ നേടാന്‍ ആദ്യം അവസരം ലഭിച്ചത്.13-ാം മിനിറ്റില്‍ കോര്‍ണറിനെ തുടര്‍ന്ന് ലഭിച്ച അവസരം ഡഗ്ളസിന് മുതലാക്കാനായില്ല.
നാലു മിനിറ്റിനുളളില്‍ ബയണ്‍ മുന്നിലെത്തി.ആര്ത്രു വിഡാല്‍ തോമസ് മുളളറുടെ പാസ് വലയിലാക്കി.ഏറെതാമസിയായെ ലെവന്‍ഡോവ്സ്്കി പെനാല്‍റ്റിയിലൂടെ ലീഡുയര്‍ത്തി.ഇടവേളയ്്ക്ക് മൂന്ന് മിനിറ്റുശേഷിക്കെ ലെവന്ഡോവ്സ്്കിവീണ്ടും ഹാംബുര്‍ഗിന്റെ വല കുലുക്കി .
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലെവന്‍ഡോവ്സ്്കി ഹാട്രിക്ക് തികച്ചു.ഈ സീസണില്‍ ലെവന്ഡോവ്സ്്കിയുടെ പത്തൊന്‍പതാമത്തെ ഗോളാണിത്.
ഹാംബുര്‍ഗിന്റെ ഗോള്‍ മുഖത്ത് നിരന്തരം റെയ്ഡ് നടത്തിയ ബയണ്‍ ഡേവിഡ് അലാബയിലൂടെ ലീഡ് 5-0 ആയി ഉയര്‍ത്തി.മുളളര്‍ നല്കിയ പാസാണ് അലാബ ഗോള്‍ വര കടത്തിയത്്.
പകരക്കാരനായി ഇറങ്ങിയ കിംഗ്സ്ലീ കോമന് നാലു മിനിറ്റിനുളളില്‍ രണ്ടു ഗോള്‍ നേടി.കളിയവസാനിക്കാന്‍ മൂന്ന് മിനിറ്റുശേഷിക്കെ അര്ജന് റോബന് ബയണിന്റെ എട്ടാം ഗോളും നേടി.
ഈ വിജയത്തോടെ ബയണ്‍ ലീഗില്‍ പോയിന്റുനിലയില്‍ മുന്നിലെത്തി.
മറ്റൊരു മത്സരത്തില്‍ ലീപിഗ് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് കോളോംഗിനെ തോല്‍പ്പിച്ചു.ഈ വിജയത്തോടെ ലീപിഗ് പോയിന്റുനിലയില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് കയറി.മൂന്നാം സ്ഥാനത്തു നില്ക്കുന്ന ബോറൂഷ്യ ഡോര്‍ട്ട് മുണ്ട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഫ്രീബര്‍ഗിനെ തോല്‍പ്പിച്ചു.അതേസമയം ലവര്ക്കൂസന് മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മെയ്നസിനോട് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: