വിളപ്പില്‍: ഗ്രാമീണ മേഖലയില്‍ മുക്കിലും മൂലയിലും ബംഗാളികള്‍ നിറഞ്ഞു. നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ തേടിയെത്തിയ ഇക്കൂട്ടരെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും പോലീസ് സ്റ്റേഷനുകളില്‍ ഇല്ലെന്നതാണ് വസ്തുത. ബംഗാളികള്‍ക്കൊപ്പം പല ലേബര്‍ ക്യാമ്പുകളിലും ബംഗ്ലാദേശികളും കടന്നുകൂടിയിട്ടുണ്ടെന്ന് ഇടയ്ക്ക് ആക്ഷേപമുയര്‍ന്നിരുന്നു. ചില തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ റിക്രൂട്ട് ചെയ്ത മതപരിവര്‍ത്തകരും ലേബര്‍ക്യാമ്പുകളില്‍ നിത്യസന്ദര്‍ശകരായി എത്തി. ഇത്തരം ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിലെ തന്നെ രഹസ്യാന്വേഷണ വിഭാഗം അടുത്തകാലത്തായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടുകളും അഭ്യൂഹങ്ങളും പടരുമ്പോഴും ലേബര്‍ ക്യാമ്പുകളിലോ ഇവരുടെ തൊഴിലിടങ്ങളിലോ പോലീസ് വേണ്ടത്ര പരിശോധനകള്‍ നടത്തിയിട്ടില്ല. ജീവിക്കാന്‍ വേണ്ടി അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ നിരുപദ്രവകാരികളെന്ന മനോഭാവമാണ് പോലീസിന് ഇവരെ കുറിച്ചുള്ളത്. വിളപ്പില്‍ശാല, ശിവപുരം, പടവന്‍കോട്, വിളയില്‍, കൊല്ലംകോണം, പേയാട് തുടങ്ങി വിളപ്പില്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ബംഗാളികള്‍ തമ്പടിച്ചിട്ട് കാലങ്ങളായി. മറ്റ് പഞ്ചായത്തുകളിലെയും സ്ഥിതി വ്യത്യസ്ഥമല്ല. പ്രദേശവാസിയായ തൊഴിലുടമ കുറഞ്ഞ വാടകയ്ക്ക് ഉള്‍പ്രദേശങ്ങളില്‍ വീടെടുത്ത് നല്‍കും. പത്തുമുതല്‍ ഇരുപതുപേര്‍ വരെയാണ് ഒരു വീട്ടില്‍ താമസിക്കുന്നത്. സ്ഥിരമായി ജോലിക്ക് തൊഴിലാളിയെ കിട്ടുമെന്നതിനാലും മലയാളികളെ അപേക്ഷിച്ച് കൂലി കുറവുള്ളതിനാലും കരാറുകാര്‍ ബംഗാളികള്‍ക്ക് പിന്നാലെയാണ്. തൊഴിലുടമ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ സ്ഥലം പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്നതാണ് നിയമം. തൊഴിലാളിയുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവ സ്റ്റേഷനില്‍ നല്കി പ്രത്യേക രജിസ്റ്ററില്‍ ഇവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തണം. ഇവര്‍ പ്രദേശത്ത് എന്തെങ്കിലും കുറ്റകൃത്യത്തില്‍ അകപ്പെട്ടിട്ട് മുങ്ങിയാല്‍ പോലീസിന് കണ്ടെത്താനും ഇത് ഉപകരിക്കും. എന്നാല്‍ ഇത് തൊഴിലുടമകളും തൊഴിലാളികളും പാലിക്കാറില്ല.
ഒരു പ്രദേശത്ത് തൊഴില്‍ തേടിയെത്തുന്ന ബംഗാളി അവിടെ താമസ സൗകര്യം ഉറപ്പായാല്‍ തൊട്ടടുത്ത ദിവസം ബന്ധുവെന്നും സുഹൃത്തെന്നും പറഞ്ഞ് കൂടുതല്‍ പേരെ എത്തിക്കും. ഇവര്‍ ഒരുമിച്ചാണ് പിന്നീടവിടെ കഴിയുന്നത്. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യ നിരക്കില്‍ നല്കുന്ന അരി കിലോയ്ക്ക് 20 രൂപ നിരക്കില്‍ റേഷന്‍ കടയുടമകള്‍ ബംഗാളികള്‍ക്ക് വില്‍ക്കും. പൊതുവിപണിയില്‍ അരിവില ഇതിലും ഇരട്ടിയായതിനാല്‍ ബംഗാളികള്‍ റേഷന്‍ വ്യാപാരികളുടെ ചൂഷണത്തെ എതിര്‍ക്കാറില്ല. പക്ഷേ ബംഗാളികള്‍ ഏറെയുള്ള പ്രദേശങ്ങളിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന അരി തൂക്കത്തില്‍ കുറവാണെന്ന പരാതി വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: