പാലക്കാട്: സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് മറുപടി നല്കുവാനോ തടയുവാനോ കഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു. പാലക്കാട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സിപിഎം അക്രമരാഷ്ട്രീയം അവസാനിപ്പിക്കണം. ആയുധം താഴെ വയ്ക്കണം. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പൊഴിഞ്ഞ് ഘടകകക്ഷികള്ക്കാര്ക്കെങ്കിലും നല്‍കണമെന്നും ശോഭ പറഞ്ഞു.
പിണറായി വിജയന് സിപിഎമ്മിന്റെ സംസ്ഥാന നേതാവല്ല, മൂന്നരക്കോടി ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നുള്ള കാര്യം മറക്കരുത്. പൊതുസമൂഹത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുവാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അവകാശമുണ്ട്.
അക്രമരാഷ്ട്രീയത്തിന് നേതൃത്വം നല്കുന്ന സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളോട് ആയുധം താഴെവയ്ക്കാന്‍ ആവശ്യപ്പെടണം. അക്രമത്തിനിരയായ ഒരു നടി തനിക്കുണ്ടായ അനുഭവം പോലീസിനോട് പറയാന്‍ തയ്യാറായത് അഭിനന്ദനാര്‍ഹമാണ്. പ്രതിയെ കോടതിയില്‍ നിന്ന് പോലീസ് പിടികൂടിയപ്പോള്‍ പുതിയൊരു പ്രതിയെ സൃഷ്ടിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. യഥാര്‍ത്ഥ പ്രതികളെ ജനങ്ങളുടെ മുന്നില്‍ മറച്ചുവച്ച് ഉന്നതരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഉന്നതഗൂഢാലോചന നടന്നിട്ടുണ്ട്.
കേസ് അട്ടിമറിക്കാതെ കൃത്യമായി അന്വേഷണം നടത്തി പ്രതികളെ സമൂഹത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ശോഭ ആവശ്യപ്പെട്ടു. എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കിയില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധങ്ങള്‍ നേരിടേണ്ടി വനരും.
കഞ്ചിക്കോട് ചടയന്‍കലായില്‍ രാധാകൃഷ്ണനെയും വിമലാദേവിയെയും ചുട്ടുകൊന്ന സംഭവത്തില്‍ മുഖ്യമന്ത്രിയാണ് തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഭരണം പൂര്‍ത്തിയാവുമ്പോഴേക്കും എല്ലാ വീടുകളിലും ഒരു വിധവ എന്ന സ്ഥിതിയുണ്ടാവും. സ്വാതന്ത്ര്യം ഹനിച്ച് ഫെഡറല്‍ സംവിധാനം തകര്‍ത്ത് മുന്നോട്ട് പോയാല്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉണ്ടാവുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി. ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: