ആലപ്പുഴ: ജയ അരിയോടുള്ള മലയാളികളുടെ താല്പര്യം ആന്ധ്ര അരി ലോബി മുതലെടുക്കുകയാണെന്ന് മന്ത്രി പി. തിലോത്തമന്. ആലപ്പുഴ സായി അഗ്രിവര്ഷ് സംഘടിപ്പിച്ച കാര്‍ഷിക ഗ്രാമോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയ അരിക്ക് കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ച് മലയാളികളെ ചൂഷണം ചെയ്യുകയാണ്. ഇത് അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്.
കുട്ടനാടന്‍ അരി 33 രൂപയ്ക്കും, സുരേഖ അരി 25 രൂപയ്ക്കും മട്ട അരി 24 രൂപയ്ക്കും അരിക്കടയില്‍ ലഭിക്കുമെങ്കിലും ഭൂരിഭാഗം മലയാളികള്‍ക്കും ജയ അരിയോടാണ് പ്രിയം. ഗുണനിലവാരമുള്ള ഇത്തരം അരികളെ ഒഴിവാക്കി മലയാളികള്‍ ജയ അരിമാത്രം തെരഞ്ഞെടുക്കുന്നത് പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മൂന്ന് ജില്ലകളില്‍ അരിക്കട ആരംഭിച്ചുകഴിഞ്ഞു. ഇത് മറ്റ് ജില്ലാ കേന്ദ്രങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. കേരളത്തിലെ 1,535 മാവേലി ഔട്ട്ലെറ്റുകള് വഴി അരി ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ നടപടി ഊര്‍ജ്ജിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാല്‍ എംപി, ബിജു പ്രഭാകരന്, നഗരസഭ ചെയര്മാന് തോമസ് ജോസഫ്, പ്രേംസായി ഹരിദാസ്, രാജന് പി, ജി. മനോജ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: