തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്വീകരിച്ച മുന്‍ നിലപാടില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് മലക്കം മറിഞ്ഞു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും, പ്രതികരണം ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നടിയെ ആക്രമിച്ചതിനു പിന്നില്‍ ഗൂഢാലോചനയില്ലെന്നും, പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ മാത്രം പദ്ധതിയെന്നുമാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് മുഖ്യമന്ത്രി പറഞ്ഞത്.
മാധ്യമങ്ങള്‍ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കേണ്ടെന്നാണ് പറഞ്ഞത്. ഗൂഢാലോചനയുണ്ടെങ്കില്‍ പോലീസ് അന്വേഷണത്തില്‍ പുറത്തുവരും.
തന്റെ കൈവശമുണ്ടായിരുന്ന ഒരു പത്രത്തില്‍ ഗൂഢാലോചനയില്ലെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. ഇതേക്കുറിച്ചാണ് വിശദീകരിച്ചത്. എന്നാല്‍, സംഭവം വളച്ചൊടിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാള പെറ്റെന്നു കേട്ട് കയറെടുക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: