കാസര്‍കോട്: ഐഎസില്‍ ചേര്‍ന്ന കാസര്‍കോട് പടന്ന കാവുന്തലയിലെ ഹഫീസ മന്‍സിലില്‍ ഹഫീസുദ്ദീന്‍ (23) അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഇവരുടെ സങ്കേതത്തിലേക്ക് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സംഭവം. പടന്ന സ്വദേശിയായ മറ്റൊരാള്‍ കൂടി മരിച്ചതായും വിവരം.
‘ഹഫീസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖബറടക്കം നടത്തി. ഹഫീസിനെ ഞങ്ങള്‍ രക്തസാക്ഷിയായാണ് കാണുന്നത്. ഞങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു’ എന്ന സന്ദേശം ലഭിച്ചതായാണ് വിവരം. സമാന രീതിയിലുള്ള സന്ദേശം മറ്റൊരു യുവാവിന്റെ ബന്ധുക്കള്‍ക്കും ലഭിച്ചുവെന്ന് രഹസ്യാന്വേഷണ വിഭാഗം നല്കുന്ന സൂചന. എന്നാല്‍, ബന്ധുക്കള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, പോലീസ് ഇരുവരുടേയും വീടുകളിലെത്തി വിവരം ശേഖരിച്ചു. ഹഫീസിന്റെ കൂടെ കാണാതായ അഷ്ഫാഖ് മജീദാണ് മരണ വിവരം ടെലഗ്രാം ആപ്പ് വഴി അറിയിച്ചത്.
കേരളത്തില്‍ നിന്ന് ദുരൂഹ സാചര്യത്തില്‍ കാണാതായ 11 പടന്ന സ്വദേശികള്‍ ഉള്‍പ്പെടെ 16 പേര് 2016 ജൂലായില്‍ ഐഎസില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു. പാലക്കാട്ട് നിന്നുള്ള കുടുംബവും ഇതിലുള്‍പ്പെടും. ഇവര്‍ അഫ്ഗാനിസ്ഥാനിലെത്തിയതായും പിന്നീട് വിവരം ലഭിച്ചു. പടന്നയില്‍ നിന്ന് കാണാതായവരിലെ തലവനായിരുന്നു ഹഫീസ
പ്രതികരിക്കാൻ ഇവിടെ എഴുതുക: