കൊച്ചി: സംസ്ഥാനത്ത് അരിവില നിയന്ത്രിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കിലോയ്ക്ക് 25 രൂപ നിരക്കിൽ മാവേലി സ്റ്റോറുകൾ വഴി അരിവിതരണം നടത്തുമെന്നും ഇതോടെ വിപണിയിലെ ഉയർന്ന വില പിടിച്ചുനിർത്താനാവുമെന്നാണ് കാനത്തിന്റെ അഭിപ്രായം.
കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കാനം. സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കാനം തന്റെ അഭിപ്രായം പങ്കുവച്ചത്. അരിവില കിലോഗ്രാമിന് നാല്‍പ്പത്തഞ്ച് രൂപ വരെയാണ് ഉയര്‍ന്നത്. ഇനിയും വില കൂടുമെന്നാണ് ചെറുകിട വ്യാപാരികള്‍ നല്കുന്ന സൂചന. ആന്ധ്രയില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് പ്രധാന കാരണം. റേഷന്‍ പ്രതിസന്ധി മൂലം പൊതുവിപണിയില്‍ ആവശ്യക്കാര്‍ കൂടിയതും അരിവില കൂടാനിടയാക്കി.
ആന്ധ്രയിലെ തമിഴ്നാട്ടിലെയും കൊടും വരള്‍ച്ച ഉത്പാദനത്തെ കാര്യമായി കുറച്ചു. ഇതോടെ അരിവരവ് കുറഞ്ഞു. ഇതാണ് ചില്ലറവിപണിയില് അരിവില കുതിച്ചുയരാന്‍ ഇടയാക്കിത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിൽക്കുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: