ശാസ്താംകോട്ട: എസ്ഡിപിഐ അക്രമിസംഘം അഴിഞ്ഞാടിയ കുന്നത്തൂര്‍ പതാരത്ത് ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി ഉയര്‍ത്തുന്ന ആക്രമിസംഘങ്ങള്ക്കെതിരെ നടപടി സ്വീകരിക്കാതെ ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ക്കെതിരെ പോലീസ് കേസും റിപ്പോര്‍ട്ടും.
ബിജെപി കുന്നത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് രാജേന്ദ്രന്‍പിള്ള, യുവമോര്‍ച്ച ജില്ലാജനറല്‍ സെക്രട്ടറി വി.എസ്.ജിതിന്‍ദേവ്, ആര്‍എസ്എസ് വിഭാഗ് സദസ്യന്‍ ആര്.സുജിത്ത്, താലൂക്ക് ചുമതലയുള്ള എം.എസ്.ജയചന്ദ്രന്, ബിജെപി നേതാക്കളായ രഞ്ജിത്ത്, മധുകുമാര്‍, പ്രകാശ് തുടങ്ങി 10 പേര്‍ക്കെതിരെയാണ് ശൂരനാട് പോലീസ് ഗുരുതരകുറ്റം ചുമത്തി ആര്‍ഡിഒ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നാട്ടില്‍ മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ പൊതുജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്നു എന്നാണ് സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ പോലീസ് കെട്ടിചമച്ച കേസ്. ഒരുവര്‍ഷം മുമ്പാണ് പതാരത്ത് എസ്ഡിപിഐ ക്രിമിനല്‍സംഘം അഴിഞ്ഞാടിയത്.
ആര്‍എസ്എസ് പ്രവര്‍ത്തകരായ ബിജുവിനെ ബൈക്കില്‍ പോകുമ്പോള്‍ മാരകായുധങ്ങളുമായി പിന്തുടര്ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വടിവാള്‍മുനയില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട ബിജു ബൈക്ക് ഉപേക്ഷിച്ച ശേഷം അടുത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. ശൂരനാട് പോലീസെത്തിയാണ് പിന്നീട് ബിജുവിനെ ആശുപത്രിയിലാക്കിയത്. ബിജുവിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സ്റ്റേഷനിലെത്തിയ ആര്‍എസ്എസ് ശൂരനാട് തെക്ക് മണ്ഡല് കാര്യവാഹ് പ്രവീണിന് എതിരെയായിരുന്നു പിന്നീട് അക്രമം. രാത്രി വീട്ടിലെ സിറ്റൗട്ടില്‍ ടിവി കണ്ടുകൊണ്ടിരുന്ന പ്രവീണിനെ എസ്ഡിപിഐ ക്രിമിനല്‍ സഹിലിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഈ കേസില്‍ സാക്ഷിമൊഴി നല്കിയ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന രഞ്ജിത്തിന് നേര്‍ക്ക് എസ്ഡിപിഐ സംഘം ആക്രമത്തിന് മുതിരുകയായിരുന്നു. രഞ്ജിത്തിനെ അന്വേഷിച്ച് വീട്ടിലെത്തിയ സംഘം രഞ്ജിത്ത് ഇല്ലെന്ന് മനസിലാക്കി വീട് പൂര്‍ണമായും തകര്‍ക്കുകയായിരുന്നു. ഈ ആക്രമണ കേസില്‍ ആക്രമികള്‍ക്ക് വീട് കാട്ടികൊടുത്ത പതാരം തുണ്ടില്‍ റഷീദിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇയാളെ മോചിപ്പിക്കാന്‍ എന്ന് സ്റ്റേഷനിലെത്തിയ സിപിഎം നേതാക്കളായിരുന്നു. സത്യാഗ്രഹം ഇരുന്ന പ്രതിയെ ഇവര്‍ മോചിപ്പിക്കുകയായിരുന്നു. എസ്ഡിപിഐ ആക്രമത്തിനെതിരെ പതാരത്ത് വന്‍ ജനകീയപ്രതിഷേധം ഉണ്ടായി. അന്ന് പതിനായിരങ്ങള്‍ അണിനിരന്ന മാര്‍ച്ച് ബിജെപി നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത നേതാക്കളെയാണ് പോലീസ് പ്രതി ചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: