പുത്തൂര്‍: ചെറുമങ്ങാട് ചേരിയില്‍ ദേവിക്ഷേത്രത്തിന്റെ പരിസരത്തേക്ക് മാലിന്യം ഒഴുക്കിവിടാന്‍ പഞ്ചായത്ത് ഒത്താശ ചെയ്യുന്നതായി ആക്ഷേപം. പുത്തൂര്‍ മത്സ്യചന്തയിലെ മാലിന്യവും അറവുശാലയിലെ ദുര്‍ഗന്ധപൂരിതമായ ജലവും ഒഴുകിയെത്തുന്നത് ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള നാഗരാജാ സന്നിധിയിലേക്കാണ്. മലിനജലം ഇവിടെ കെട്ടിക്കിടക്കുന്നത് കാരണം ഭക്തരും പരിസരവാസികളും വളരെയേറെ ബുദ്ധിമുട്ടുകയാണ്. മാരകരോഗങ്ങള്‍ക്ക് കാരണമായി തീരാവുന്ന വിധമാണ് മലിനജലം ദുര്‍ഗന്ധം പരത്തുന്നത്. സംഭവത്തില്‍ നിരവധി പരാതികള്‍ കുളക്കട ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. മാത്രവുമല്ല പൊട്ടിപൊളിഞ്ഞ ഓടകള്‍ അറ്റകുറ്റപ്പണി നടത്തി മാലിന്യനീക്കത്തിന് നടപടി എടുക്കാതെ ദുരിതം വര്‍ധിപ്പിക്കുകയാണ് പഞ്ചായത്ത് ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രപരിസരത്തെ മാലിന്യനീക്കം വേഗത്തിലാക്കാനും ഓടകള്‍ വൃത്തിയാക്കാനും പഞ്ചായത്ത് തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: