ചെന്നൈ: കെ.പളനിസ്വാമി സർക്കാർ നിയമസഭയിൽ നേടിയ വിശ്വാസവോട്ടെടുപ്പ് റദ്ദാക്കണമെന്ന ഡിഎംകെയുടെ ഹര്‍ജിയില്‍ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാനാണ് നിര്‍ദേശം.
ഹര്‍ജി അടുത്തമാസം പത്തിന് വീണ്ടും പരിഗണിക്കും. പ്രതിപക്ഷ നേതാവും ഡിഎംകെ വർക്കിംഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിനാണ് ഹര്‍ജി നല്‍കിയത്. വിഷയത്തിൽ ഗവർണർക്കും സ്റ്റാലിൻ നേരത്തെ പരാതി നൽകിയിരുന്നു. വിശ്വാസവോട്ടെടുപ്പ് ദിവസം രൂക്ഷമായ സംഘർഷത്തിനാണ് തമിഴ്നാട് നിയമസഭ സാക്ഷ്യം വഹിച്ചത്.
ഒ.പനീർസെൽവത്തെ സംസാരിക്കാൻ അനുവദിക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അനുവദിച്ചില്ല. പിന്നീട് സർക്കാർ നിലപാടിനെതിരേ പ്രതിഷേധിച്ച സ്റ്റാലിൻ അടക്കമുള്ള ഡിഎംകെ അംഗങ്ങളെ വാച്ച് ആന്റ് വാർഡിനെ ഉപയോഗിച്ച് ബലംപ്രയോഗിച്ച് പുറത്താക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: