കണ്ണൂര്‍: പൊതുഭൂമി കയ്യേറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവണമെന്ന് തഹസില്‍ദാര്‍ വി.എം.സജീവന്റെ നേതൃത്വത്തില്‍ മുണ്ടേരി ഗ്രാമപഞ്ചായത്തത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആവശ്യം. പഴശ്ശി ഇറിഗേഷന്റെ വിതരണ കനാലിലും പരിസരത്തും വ്യാപകമായ കയ്യേറ്റമുണ്ടാകുന്നുണ്ടെന്ന പരാതി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ണചേര്ന്നതായിരുന്നു യോഗം. സ്വകാര്യവ്യക്തികള്‍ കയ്യേറിയ സ്ഥലം തിരിച്ചുപിടിക്കാനുള്ള നടപടി ഉണ്ടാവണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതു സംബന്ധിച്ച് ലഭിക്കുന്ന പരാതികള്‍ അന്വേഷിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി, ഇറിഗേഷന്‍ അസി.എഞ്ചിനീയര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിച്ചു. ലഭിക്കുന്ന പരാതികള്‍ സമിതി പരിശോധിച്ച് തഹസില്‍ദാര്‍ക്ക് കൈമാറാനും യോഗത്തില്‍ തീരുമാനമായി.
സര്‍ക്കാര്‍ ഭൂമികളില്‍ സ്വകാര്യ വ്യക്തികളുടെ കയ്യേറ്റങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ ആവില്ലെന്ന് യോഗത്തില്‍ സംസാരിച്ച കണ്ണൂര്‍ തഹസില്‍ദാര്‍ പറഞ്ഞു. ഇത്തരം കയ്യേറ്റങ്ങള്‍ കണ്ടെത്തി സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കേണ്ടതും മാതൃകാപരമായി തടയേണ്ടതും പഞ്ചായത്തുകളുടെ കര്‍ത്തവ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വകുപ്പുമന്ത്രിയുടെ അനുമതിയോടെ മാത്രമേ പൊതുസ്ഥലകൈമാറ്റം നടക്കൂ എന്നിരിക്കെ യാതൊരു നടപടി ക്രമവും പാലിക്കാതെ സ്വകാര്യവ്യക്തികള്‍ സ്ഥലം കൈയടക്കുന്നത് ശിക്ഷാര്‍ഹമാണെന്നും തഹസില്‍ദാര്‍ അറിയിച്ചു.
സര്‍ക്കാര്‍ സ്ഥലത്ത് പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജനോപകരാപ്രദമായി നടത്തുന്നതിന് നടപടി ഉണ്ടാവണമെന്നും യോഗതീരുമാനങ്ങള്‍ നടപ്പാക്കാനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗത്തില്‍ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പങ്കജാക്ഷന്, സെക്രട്ടറി സി.പി.സജീവന്, ഇറിഗേഷന്‍ അസി. എഞ്ചിനീയര്‍ പി.പി.സ്മിത, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: