മമ്പറം: കാവുംഭാഗം ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യര്‍ത്ഥി സനാദിന്റെ ആത്മഹത്യ സംബന്ധിച്ച് കുടുംബാംഗങ്ങള്‍ നല്കിയ പരാതിയില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം കമ്മറ്റി ആവിശ്യപ്പെട്ടു. പ്രസ്തുത സ്കൂളിലെ പ്രിന്‍സിപ്പാളിന്റെ സാന്നിധ്യത്തില്‍ സ്കൂളിന് പുറത്തുള്ള ചില ആളുകളുടെ മര്ദ്ധനത്തിലും ഭീഷണിപ്പെടുത്തലിനും വിധേയമായതില്‍ മനംനൊന്താണ് കഴിഞ്ഞ മാസം 27 തിയതി പവര്ലൂംമെട്ടയിലെ സ്വന്തം വീട്ടിലെ ഫാനില്‍ കെട്ടിത്തൂങ്ങി സനാദ് ആത്മഹത്യ ചെയ്തത്. ഇത് സംബന്ധിച്ച് സനാദിന്റെ പിതാവ് മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട് .
സ്കൂള്‍ അധികൃതരുടെ നിരുത്തരപാദപരമായ സമീപനങ്ങള്‍ കാരണമാണ് പാവപെട്ട കുടുംബത്തിലെ ഈ വിദ്യാര്‍ത്ഥിക്ക് ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്. ഒരു മാസം പിന്നിട്ടിട്ടും ഇതില്‍ മേല്‍നടപടി എടുക്കാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. ആത്മഹത്യയിലേക്ക് നയിച്ച സ്കൂള്‍ അധികൃതരുടെ വീഴ്ച അന്വേഷിച്ചും സനാദിനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവരെ നിയമത്തിന്റെ മുബില്‍ കൊണ്ടുവരാനും അതോടൊപ്പം സനാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം ആവിശ്യപ്പെട്ടു. കെ.പി.ഹരീഷ് ബാബു അദ്യക്ഷത വഹിച്ചു. ആര്.കെ.ഗിരിധരന്, എ.അനില്‍കുമാര്‍ , എ.ജിനചന്ദ്രന്, പി.സുധീര്‍ ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: