ചെന്നൈ: സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജെ. ജയലളിതയുടെ ചിത്രങ്ങള്‍ നീക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്. ജി. രമേഷ്, ജസ്റ്റിസ് ആര്. മഹാദേവന് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക.
ഡിഎംകെ എംഎല്‍എ ജെ. അന്‍പഴകനും പട്ടാളി മക്കള്‍ കക്ഷിയുടെ ഭാഗമായ അഡ്വക്കെറ്റ്സ് ഫോറം പ്രസിഡന്റ് കെ. ബാലുവുമാണ് ഹര്‍ജി നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി കുറ്റക്കാരിയെന്നു വിധിച്ചതോടെ ജയലളിതയ്ക്ക് അതിനുള്ള അര്‍ഹത നഷ്ടമായെന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.
പൊതുപണം ഉപയോഗിച്ച് ജയലളിതയ്ക്ക് സ്മാരകം നിര്‍മിക്കുന്നത് തടയണമെന്നു ഹര്‍ജിയില്‍ ബാബു ആവശ്യപ്പെട്ടു. മുന്‍ മുഖ്യമന്ത്രിമാരുടെ ചിത്രം വയ്ക്കുന്നത് അനുവദനീയമെങ്കിലും കോടതി വിധി അതിനു തടസമെന്ന് അന്‍പഴകനും ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: