ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ പിഐഎയുടെ ഒരു വിമാനത്തിലെ വൈമാനികനും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കും സസ്പെന്ഷന്. ഏഴ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിച്ചതിനെത്തുടര്‍ന്നാണ് നടപടി. ജീവനക്കാരോട് വിശദീകരണവും തേടി.
കൂടുതല്‍ വിശദീകരണത്തിന് കമ്പനി അധികൃതര്‍ തയാറിയില്ല. ആരോപണങ്ങള്‍ ശരിയാണെന്ന് കമ്പനി നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. 409 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനത്തില്‍ 416 പേരുമായി വിമാനം കറാച്ചിയില്‍ നിന്ന് മദീനയിലേക്ക് പറന്നു. കഴിഞ്ഞ മാസം ഇരുപതിനായിരുന്നു സംഭവം.
നടപടി യാത്രക്കാരുടെ സുരക്ഷയ്ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണ്. വ്യോമയാന അധികൃതരും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: