തിരുവനന്തപുരം: ഓഫീസും ശമ്പളവും മറ്റാനുകൂല്യങ്ങളും ഇല്ലെങ്കിലും വിഎസ് ഹാപ്പിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് അതൃപ്തിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ അറിയിച്ചു. ഭരണപരിഷ്കാര കമ്മീഷന് അനുവദിച്ച ഓഫീസിലെ സൗകര്യങ്ങളെക്കുറിച്ച് ചെയര്മാന് അതൃപ്തി അറിയിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രി ഇല്ലെന്ന മറുപടി നല്‍കിയത്.
നേരത്തേ കമ്മീഷന് സെക്രട്ടേറിയറ്റില്‍ സ്ഥലം അനുവദിക്കണമെന്ന വിഎസിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. ഐഎംജി ഓഫീസിലെ അസൗകര്യങ്ങളെക്കുറിച്ച് വിഎസ് പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ഓഫീസിലെ സൗകര്യങ്ങളെ കുറിച്ച് വിഎസ് അതൃപ്തി അറിയിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.
എന്നാല്‍ വിഎസിന്റെയും പേഴ്സണല്‍ സ്റ്റാഫിന്റെയും ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി മാസത്തില്‍ എത്ര രൂപ ചെലവ് വരുന്നുണ്ടെന്ന ചോദ്യത്തിന് അത് കണക്കാക്കിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: