കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് ദളിതര്‍ക്കും സ്ത്രീകള്‍ ക്കും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി പത്രസമ്മേളനത്തില്‍ ആരോപിച്ചു. സിപിഎം പ്രവര്‍ത്തകര്‍ നാലു ദലിത് വനിതകളെ ആക്രമിച്ച സംഭവത്തില്‍ പോലീസ് നിഷ്ക്രിയത്വം പാലിക്കുകയാണ്. അക്രമം നടന്നിട്ട് ഒരു ദിവസം കഴിഞ്ഞിട്ടും മൊഴിയെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് എന്‍. ഹരി പറഞ്ഞു.
ഞായറാഴ്ച്ച വൈകിട്ട് നാലു മണിയോടെ മുണ്ടക്കയം മുറിക്കല്ലുംപുറത്ത് ആറ്റുപുറമ്പോക്ക് കോളനിയില്‍ ഒരു വീട്ടിലെ നാല് ദലിത് വനിതകള്‍ക്ക് നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. ഷാജഹാന്, അല്‍ത്താഫ് എന്നിവരുടെ നേതൃത്വത്തിലാണ് മാരകായുധങ്ങളുമായെത്തിയ സംഘം അക്രമണം നടത്തിയത്. അക്രമത്തില്‍ പരുക്കേറ്റ മരുതുംവീട്ടില് ഓമന (37), മോളി (39), സോബിത (20), റാണി (18) എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആഴ്ച്ചകള്‍ക്കുമുന്‍പ് മുണ്ടക്കയം പുഞ്ചവയലില്‍ സുരേഷ് ഗോപി എംപി പങ്കെടുത്ത പരിപാടിയില്‍ സിപിഎം പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കുകയായിരുന്നു.ബോയ്സ് എസ്റ്റേറ്റില്‍ ദലിത് വിഭാഗത്തില്‍പ്പെട്ട അംഗന്‍വാടി ടീച്ചറെ സിപിഎമ്മിന്റെ വാര്‍ഡ് മെമ്പറും ഭര്‍ത്താവും ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിലും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ പോലീസിന് സാധിക്കാത്തത് കേരളത്തിന് അപമാനമാണ്. പൊന്‍ കുന്നം പോലീസ് സ്റ്റേഷന് ആക്രമിച്ച സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ നടപടിയെടുത്ത കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതോടെ പോലീ സ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ന്നിരിക്കുയാണ്. സിപിഎമ്മിലെ പ്രാദേശിക നേതാക്കള്‍ പോലീസ് സ്റ്റേഷന് ഭരിക്കുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ജില്ലയില്‍ സിപിഎം നടത്തുന്ന ദലിത് പീഡനങ്ങള്‍ക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ സമരം നടത്തുമെന്നും എന്‍. ഹരി പറഞ്ഞു.
പത്രസമ്മേളനത്തില്‍ ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി. മധു, കോരുത്തോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എസ്.കെ. ഷാജിമോന്‍, മുണ്ടക്കയം പഞ്ചായത്ത് ജന. സെക്രട്ടറി പി. പ്രദീപ് തുടങ്ങിയവരും പങ്കെടുത്തു.
മുണ്ടക്കയം: മുറി കല്ലും പുറത്തെ ആറ്റു പുറംബോക്ക് കോളനിയിലെ ദളിത് കുടുംബത്തിലെ സ്ത്രീകളെ മാരകായുധങ്ങളുമായി അക്രമിച്ച അഞ്ചംഗ സിപിഎം-ഡിവൈഎഫ്ഐ സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി മുണ്ടക്കയം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു, പ്രസിഡണ്ട് ഒ.സി. യേശുദാസ്, പി. പ്രദീപ്, കെ. ബി. മധു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: