തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍പ്രതിസന്ധി പരിഹരിക്കാന്‍ സര്‍വ്വകക്ഷിസംഘം കേന്ദ്രത്തെ കാണുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം പുനഃസ്ഥാപിക്കുന്നതിനു കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതിനെ കുറിച്ച് എസ്. ശര്‍മ്മയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
1993 ല്‍ എപില്‍-ബിപിഎല്‍ തരം തിരിവ് കേന്ദ്രം നടപ്പിലാക്കിയപ്പോള്‍ 16.25 ലക്ഷം ടണ്‍ റേഷന്‍ ഉത്പന്നങ്ങള്‍ ആവശ്യമായിരുന്നു. ഇപ്പോള്‍ 14.25 ടണ്‍ ആണ് ലഭിക്കുന്നത്. ഇതില്‍ ഒരാള്‍ക്ക് അഞ്ച് കിലോ വീതം സൗജന്യമായി നല്കുന്ന പദ്ധതിക്കായി മാത്രം 10.52 ലക്ഷം ടണ്‍ വേണം. മുന്‍ഗണനേതര ലസിറ്റിലുള്ളവര്ക്ക് രണ്ട് ലക്ഷം ടണ്‍ അരിയുടെ കുറവാണ് നിലവിലുള്ളത്.
ഇത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിനായി ഫെബ്രുവരി 22ന് ചേര്‍ന്ന സര്‍വ്വക്ഷിയോഗം തീരുമാനിച്ചിട്ടുണ്ട്. ഇത് പ്രകാരം സര്‍വ്വകക്ഷി സംഘം ഡല്‍ഹിയിലേക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: