വിയ്യാ റയല്‍ :രണ്ടാം പകുതിയില്‍ രണ്ടുഗോളിന് പിന്നില്‍ നിന്ന റയല്‍ മാഡ്രിഡ് ശക്തമായ പോരാട്ടത്തിലൂടെ പൊരുതിക്കയറി ലാലീഗില്‍ മിന്നുന്ന വിജയം നേടി.രണ്ടിനെതിരേ മൂന്ന്് ഗോളകുള്ക്ക് അവര്‍ വിയ്യാറയലിനെ തോല്‍പ്പിച്ചു.ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് പോയിന്റുനിലയില്‍ മുന്നിലെത്തി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മാനു ട്രിഗ്യൂറിയസും സെഡറിക്ക് ബക്കാമ്പുവും നേടിയ ഗോളുകളില്‍ വിയ്യാറയല്‍ മുന്നില്‍ കയറി.
പൊരുതിക്കളിച്ച റയല്‍ 19 മിനിറ്റില്‍ മുന്ന് തവണ വിയ്യാറയലിന്റെ വലകുലുക്കി വിജയം ഉറപ്പിച്ചു.
ഗോള്‍ ഒഴുഞ്ഞുനിന്ന ആദ്യ പകുതിക്കുശേഷം പോരാട്ടം മുറുകി.അഞ്ചാം മിനിറ്റില്‍ വിയ്യാറയല്‍ ലീഡും നേടി.ട്രിഗ്യൂറിയസാണ് റയലിനെ ഞെട്ടിച്ചുകൊണ്ട് ഗോള്‍ നേടിയത്.ഏറെ താമസിയാതെ തന്നെ വിയ്യാറയല്‍ രണ്ടാം ഗോളും കുറിച്ചു. ഇത്തവണ ബക്കാമ്പുമാണ് റയലിന്റെ വല കുലുക്കിയത്.
പിന്നീട് തകര്‍പ്പന്‍ കളിയാണ് റയല്‍ പുറത്തെടുത്തത്്.പരുക്കുമൂലം ഏറെക്കാലം പുറത്തുനിന്ന ഗാരേത്ത് ബെയ്ലിലൂടെ അവര്‍ മത്സരത്തില്‍ തിരിച്ചുവന്നു.64-ാം മിനിറ്റില്‍ നല്ലൊരു ഹെഡ്ഡറിലൂടെ ബെയ്ല് ലക്ഷ്യം കണ്ടു.പത്തുമിനിറ്റുകള്ക്ക് ശേഷം റയല്‍ സമനില കണ്ടെത്തി.പെനാല്‍റ്റി ഏരിയയില്‍ ബ്രൂണോ സോറിനോ പന്ത് കൈകൊണ്ട് തട്ടിയതിന് ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോളാക്കി (2-2).
ഇതോടെ ലാലീഗില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റി കിക്കുകള്‍ ഗോൡമാറ്റിയ കളിക്കാരനെന്ന റെക്കോര്‍ഡ് റൊണാള്‍ഡോയ്ക്ക് സ്വന്തമായി. 57 പെനാല്‍റ്റി കിക്കുകളാണ് റൊണാള്‍ഡോ ഗോളിലേക്ക് വഴിതിരിച്ചുവിട്ടത്. ഹ്യൂഗോ സാഞ്ചസിന്റെ റെക്കോര്‍ഡാണ് തകര്‍ന്നത്. മത്സരം അവസാനിക്കാന്‍ ഏഴു മിനിറ്റു മാത്രം ശേഷിക്കെ റയല്‍ വിജയം ഉറപ്പിച്ചു.പകരക്കാരനായി ഇറങ്ങിയ മോറാറ്റ, മാഴസലോ നല്കിയ ക്രോസില്‍ തലവെച്ച് പന്ത്് വലയിലാക്കി.(3-2).
ഈ വിജയത്തോടെ റയല്‍ പോയിന്റുനിലയില്‍ ഒന്നാം സ്ഥാനത്തെത്തി.രണ്ടാം സ്ഥാനത്തുളള ബാഴ്സലോണയെക്കാള്‍ ഒരുപോയിന്റു കുടുതലായി. ലയണല്‍ മെസിയുടെ മികവില്‍ ബാഴ്സലോണ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് അത്ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ചു.ഗോളോഴിഞ്ഞുനിന്ന ആദ്യ പകുതിക്കുണ്ശഷം 63-ാം മിനിറ്റില്‍ റാഫിഞ്ഞ ബാഴ്സലോണയെ മുന്നിലെത്തിച്ചു.ഡിയോഗ ഗോഡിലൂടെ അത്ലറ്റിക്കോ ഗോള്‍ മടക്കി.എന്നാല്‍ 87-ാം മിനിറ്റില്‍ നിര്‍ണായക ഗോളിലുടെ മെസി ബാഴ്സയെ വിജയപീഠം കയറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: