കാക്കനാട്: ചൈനീസ് ഉത്പന്നങ്ങള്‍ക്ക് കൂടിയ വില ഈടാക്കിയ മൊത്ത വ്യാപാരികള്‍ക്കെതിരെ ലീഗല്‍ മെട്രോളജി കേസെടുത്തു. നാല് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 27 വ്യാപാരികള്‍ക്കെതിരെ കേസെടുത്തു. 12 വ്യാപാരികള്‍ വിലകൂടുതല്‍ ഈടാക്കിയെനാണ് കേസ്. ലീഗല്‍ മെട്രോളജി മധ്യമേഖല ഡെപ്യൂട്ടി കണ്ട്രോളര് ആര്. രാംമോഹന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു മിന്നല്‍ പരിശോധന.
ഉത്പന്നങ്ങല്‍ ഉത്പാതകരുടെ കൃത്യമായ മേല്‍വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പായ്ക്കറ്റുകളില്‍ രേഖപ്പെടുത്താതെ വിറ്റ വ്യാപാരികള്‍ക്കെതിരെയും കേസെടുത്തു. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലെ മൊത്ത വ്യാപാര സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങള്‍, കോസ്മറ്റിക്, ഫാന്‍സി സാധനങ്ങള്‍ക്ക് നാലിരട്ടി വില ഈടാക്കുന്നതായാണ് പരാതി. പരാതിയില്‍ വസ്തുയുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ലീഗല്‍ മെട്രോളജി അധികൃതര്‍ ജില്ലകളിലെ മൊത്ത വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. കുറഞ്ഞ വിലക്കുള്ള ഇറക്കുമതി ചുങ്കം നല്കി മൂന്നും നാലും ഇരട്ടി വില ഈടാക്കിയാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളര് ആര്. റാംമോഹന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: