ചെന്നൈ: പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ പേരില്‍ തമിഴ്നാട്ടില്‍ കരുവേലം മരങ്ങള്‍ മുറിച്ച് നീക്കാന്‍ ഹൈക്കോടതി ഉത്തരവ്. പ്രൊപ്പോപ്പിസ് ജൂലിഫ്ളോറ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കരുവേലം ചെടികള്‍ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ഭൂഗര്‍ഭ ജലവിധാനത്തെ ഇവ ഇല്ലാതാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി എംഡിഎംകെ നേതാവ് വൈക്കോ നല്കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്.
ജലാശയങ്ങള്‍ക്ക് സമീപത്തുള്ള കരുവേലം ചെടികള്‍ രണ്ട് മാസത്തിനുള്ളില്‍ നീക്കം ചെയ്യാന്‍ ജസ്റ്റിസുമാരായ എ. ശെല്‍വം, പി. കലൈരശന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. ഒരു ബയോമാസ് വളര്‍ച്ചക്ക് കരുവേലം മരങ്ങള്‍ നാല് ലിറ്ററോളം ജലം ആഗിരണം ചെയ്യും.
വളരെക്കുറച്ച് ഓക്സിജനും വളരെ കൂടുതല്‍ അളവില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡുമാണ് ഈ മരങ്ങള്‍ പുറന്തള്ളുന്നതിനാല് പക്ഷികള്‍ക്ക് ഇത്തരം ചെടികളില്‍ ചേക്കേറാനും കഴിയില്ല.
ഇത്തരം ചെടികള്‍ മുറിച്ചു മാറ്റുവാന്‍ ഗവണ്മെന്റ് പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും വൈക്കോ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 20ന് ഈ ഹര്ജിന്മേല് കോടതി വീണ്ടും വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: