കൊച്ചി: അംഗീകാരമില്ലാതെ കോഴ്സ് നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നുവെന്നാരോപിച്ച് എറണാകുളം കുറ്റൂക്കാാരന് ഇന്സ്റ്റിറ്റിയൂട്ടിനെതിരെയുള്ള സമരം യുവമോര്‍ച്ച ഏറ്റെടുത്തു. കുറ്റക്കാരന്‍ ഇന്‍സ്റ്റിറ്റിയൂട്ട് പിടിഎ മാസങ്ങളായി നടത്തിവന്ന സമരമാണ് യുവമോര്‍ച്ച ഏറ്റെടുത്തത്. ഇന്നലെ രാവിലെ ഉപവാസമിരുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നീതി ലഭിക്കുന്നതുവരെ സമരം നടത്തുമെന്ന് യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ദിനില്‍ ദിനേശ്, ബിജെപി ജില്ല ജനറല്‍ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു എന്നിവര്‍ അറിയിച്ചു.
വര്‍ഷങ്ങളായി അംഗികാരമില്ലാത്ത കോഴ്സുകള്‍ നടത്തി കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ത്ഥികളുടെ ഭാവി തുലയ്ക്കുകയാണെന്നും ഈ ജനവഞ്ചനക്കെതിരെ അണിനിരക്കണമെന്നും ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ ആവശ്യപ്പെട്ടു.
കോളേജ് അധികൃതര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പോലീസിനെ നിഷ്ക്രിയമാക്കിയിരിക്കുകയാണെന്നും ശരിയായ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും പിടിഎ ഭാരവാഹികളായ വിജി, സുഗേഷ്, ബാലകൃഷ്ണന്, വില്‍സണ്‍ എന്നിവര്‍ ആരോപിച്ചു.
ബിജെപി എറണാകുളം ജില്ലകമ്മറ്റി അംഗം ജലജ ആചാര്യ, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അനില്‍. കെ ഇടപ്പള്ളി സംസ്ഥാനസമിതി അംഗം അരവിന്ദ്, മഹിള മോര്‍ച്ച തൃക്കാക്കര മണ്ഡലം സമിതിഅംഗം പ്രശാന്തി വിനോദ് എന്നിവര്‍ സംസാരിച്ചു.
ബിജെപി ഇടപ്പള്ളി ഏരിയ പ്രസിഡന്റ് വിനോദ് നന്ദനം, ഏരിയ സമിതി അംഗം സുനില്‍ രാധാകൃഷ്ണന്, ന്യൂനപഷമോര്ച്ച ഇടപ്പള്ളി കണ്‍വീനര്‍ ജോവല്‍ ചെറിയാന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: