കല്‍പ്പറ്റ: തെക്കേ വയനാട് വനം ഡിവിഷന് കീഴിലെ ചെമ്പ്ര മലയിലുണ്ടായ തീപ്പിടിത്തം ഒരു പക്ഷി ജനുസ്സിനെ തന്നെ ഇല്ലാതാക്കിയതായി നിഗമനം. ഒരു മാസം മുന്‍പ് കണ്ടെത്തിയ ബാണാസുര ചിലപ്പന്‍ എന്ന പക്ഷി ജനുസ്സിന്റെ ആവാസകേന്ദ്രമായിരുന്നു ചെമ്പ്ര മലനിരകള്‍. സഞ്ചാരികളുടെ അശ്രദ്ധ മൂലം കഴിഞ്ഞ ആഴ്ച്ച പടര്‍ന്ന തീ ചെമ്പ്ര മലനിരകളെയാകെ വിഴുങ്ങി.
മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലാണ് ചെമ്പ്ര പീക്ക്. ഏതാണ്ട് 1800 മീറ്റര്‍ പരിധിയിലാണ് തീ പടര്‍ന്നത്. 60 ഹെക്ടറിലധികം പുല്‍മേടുകള്‍ കത്തിനശിച്ചതായാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. സമുദ്രനിരപ്പില്‍നിന്ന് 1700 മീറ്റര്‍ ഉയരത്തിലുള്ള ഗിരിനിരകളിലാണ് ബാണാസുര ചിലപ്പന്റെ വാസകേന്ദ്രങ്ങള്‍.
50 ച. കിമീറ്റര്‍ പരിധിയിലാണ് പക്ഷികളെ കണ്ടെത്തിയത്. ഏതാണ്ട് 500 ജോഡി പക്ഷികളുണ്ടെന്നായിരുന്നു ബെംഗളൂരു ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സിന്റെ കണ്ടെത്തല്‍. ചെമ്പ്ര കത്തി നശിച്ചതോടെ ഈ പക്ഷി ജനുസ്സുകള്‍ ഇല്ലാതായെന്നാണ് പക്ഷി നിരീക്ഷകരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: