ഇന്‍ഡോര്‍: അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസില്‍ നിരോധിത സംഘടനയായ സിമിയുടെ മുന്‍ തലവന്‍ സഫ്ദര്‍ നഗോറി അടക്കം 11 പേര്‍ക്ക് ജീവപര്യന്തം തടവ്. രാജ്യദ്രോഹം, ഭീകരപ്രവര്‍ത്തനം, നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇന്‍ഡോറിലെ പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിച്ചത്.
സഫ്ദര്‍, സഹോദരന് കമറുദ്ദീന് നഗോറി, മണ്‍റോസ് ജമാന്‍, അമീര്‍ പര്‍വേസ്, ഹഫീസ് ഹുസൈന്, പീദികല്‍ ശിവ്ലി, പീദികല്‍ ഷാദുലി, അന്‍സാര്‍, കമ്രാന്‍, അഹമ്മദ് ബെയ്ഗ്, മുഹമ്മദ് യാസിന് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. വീഡിയൊ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പ്രത്യേക ജഡ്ജി പി.കെ. പലോദ വിധി പറഞ്ഞത്. സഫ്ദര്‍, അഹമ്മദ് ബെയ്ഗദ്, മുഹമ്മദ് യാസിന് എന്നിവര്‍ ഇതിനായി അപേക്ഷ നല്‍കിയിരുന്നു. ജയിലിലിരുന്നാണ് പത്ത് പ്രതികളും വിധി കേട്ടത്.
പ്രതികളില്‍ ഒരാളായ മണ്‍റോസ് ജമാന്‍ കോടതിയില്‍ ഹാജരായി. കര്‍ണാടകയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മണ്റോസിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. പിതാവിനൊപ്പമെത്തിയ മണ്‍റോസ് വിധി കേട്ട് കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. തന്നെ മറ്റുള്ളവര്‍ കുടുക്കിയതെന്ന് അയാള്‍ പറഞ്ഞു. ആയുധ, സ്ഫോടകവസ്തു നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍, രാജ്യദ്രോഹം, നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. 2008 ജൂലൈയില്‍ അഹമ്മദാബാദില്‍ നന്ന സ്ഫോടനത്തില്‍ 57പേരാണ് മരിച്ചത്. കേസില്‍ 70 ലേറെപ്പേര്‍ക്ക് കുറ്റപത്രം നല്കി.
2008 മാര്‍ച്ച് 26ന് ഇന്‍ഡോറിലെ സന്യോഗഗിതാഗഞ്ച് മേഖലയില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തുന്നതിനിടെ സംഭവം. ചോറാലിലെ ഫാം ഹൗസിലാണ് ഇവര്‍ ക്യാമ്പ് നടത്തിയത്. അവിടെ നിന്നാണ് ആയുധങ്ങളും രാജ്യദ്രോഹപരമായ ലഘുലേഖകളും പിടിച്ചെടുത്തത്. 120 ജലാറ്റിന്‍ സ്റ്റിക്കുകളും, 100ഡിറ്റനേറ്ററുകളുംപിടിച്ചെടുത്ത വയില്‍ പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: