നെടുങ്കണ്ടം (ഇടുക്കി): രാമക്കല്‍മേട്ടില്‍ കാറ്റാടിപ്പാടത്തിന് കൈമാറിയ ഭൂമിയിലെ അനധികൃത നിര്‍മ്മാണം നിറുത്താന്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം പുരോഗമിക്കുന്നു. 1991ല്‍ പട്ടയം റദ്ദാക്കിയ സ്ഥലത്താണ് ഇപ്പോള്‍ നിര്‍മ്മാണം.
കല്ലാര്‍ പട്ടം കോളനിയുടെ ഭാഗമായ ഈ പ്രദേശത്ത് റദ്ദ് ചെയ്യപ്പെട്ട പട്ടയങ്ങളുടെ സ്ഥിതിയെക്കുറിച്ച് പ്രാദേശിക റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അറിയാം. ഇക്കാര്യം മറച്ചുവച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് റവന്യൂ സംഘം രഹസ്യ പിന്തുണ നല്‍കുന്നത്. അനധികൃത നിര്‍മ്മാണം സംബന്ധിച്ച് കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് മുഖം രക്ഷിക്കാന്‍ റവന്യൂ സംഘം സ്റ്റോപ്പ് മെമ്മോ നല്‍കിയത്. അനധികൃത നിര്‍മ്മാണത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശിച്ചുവെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ജന്മഭൂമിയോട് പറഞ്ഞു. ഭൂമി അനര്‍ട്ടിന്റെ കൈവശമായിരുന്നു.
അനധികൃത നിര്‍മ്മാണത്തെക്കുറിച്ച് അനര്‍ട്ടും പരാതിയുമായി രംഗത്തുണ്ട്. അനധികൃത നിര്‍മ്മാണത്തിന് സംസ്ഥാനത്തെ ഒരു മന്ത്രിയുടെ അടുത്ത ബന്ധുവാണ് നേതൃത്വം നല്‍കുന്നതെന്ന ആക്ഷേപം ശക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: