ന്യൂദല്‍ഹി: ഭോപ്പാല്‍, ജബല്‍പൂര്‍, കോട്ട എന്നീ ഡിവിഷനുകളുള്പ്പെട്ട പശ്ചിമ മധ്യ റെയില്‍വേയിലെ 300 സ്റ്റേഷനുകളില്‍ കോളകള്‍ നിരോധിച്ചു. കൊക്കകോള, പെപസിക്കോള, സ്പ്രൈറ്റ്, സെവര്‍ അപ്പ്, മൗണ്ടന്‍ ഡ്യൂ തുടങ്ങിയവയാണ് വിലക്കിയത്.
മനുഷ്യന് ദോഷകരമായ കാഡ്മിയം, ക്രോമിയം എന്നിവയുള്‍പ്പെടെയുള്ള പദാര്‍ത്ഥങ്ങള്‍ കോളയുള്പ്പെടെയുള്ള ഉത്പന്നങ്ങളില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് പശ്ചിമ മധ്യ റെയില്‍വെ മാനേജര്‍ സച്ചിന് ശുക്ല അറിയിച്ചു.
വിതരണക്കാരോട് കോളക്കുപ്പികള് മടക്കിയെടുക്കാനും നിര്‍ദ്ദേശിച്ചു. കാഡ്മിയം, ക്രോമിയം തുടങ്ങിയവ കോളയിലുണ്ടെന്ന് കേന്ദ്രമന്ത്രി ഫഗന്‍ സിങ്ങ് കുലാസ്തെ കഴിഞ്ഞ ദിവസം ലോക്സഭയില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: