കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നാലാം പ്ലാറ്റ് ഫോമിന്റെ പ്രവൃത്തി 2018 ല്‍ ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഫ്രി പറഞ്ഞു. വാര്‍ഷിക പരിശോധനയുടെ ഭാഗമായി ഇന്നലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. നാലാം പ്ലാറ്റ് ഫോമിനുളള അനുമതി റെയില്മന്ത്രാലയത്തില് നിന്നും ലഭിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷം മാത്രമേ ഇതിനാവശ്യമായ ഫണ്ട് ലഭിക്കൂ. നാലാം പ്ലാറ്റ് ഫോമിന്റെ നിര്‍മ്മാണ പ്രവൃത്തിയോടൊപ്പം കിഴക്കു ഭാഗത്തെ രണ്ടാം കവാടത്തിന്റെ വികസന പ്രവര്‍ത്തികളും നടത്തും. കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കണ്ണൂര്‍ സ്റ്റേഷനില്‍ സ്ഥാപിക്കാനാവശ്യമായ ലിഫ്റ്റ് എത്തിച്ചു കഴിഞ്ഞു. പ്രവര്‍ത്തനം ആരംഭിക്കാന്‍ അല്‍പ്പം വൈകും. ലിഫ്റ്റ് സ്ഥാപിച്ച ശേഷം സബ്ബ്വേയുടെ പ്രവര്‍ത്തനം ആരംഭിക്കും. എക്സ്കലേററര് ഒന്നുകൂടി സ്ഥാപിക്കും. പ്ലാറ്റ് ഫോം നവീകരണം നടന്നു കൊണ്ടിരിക്കുകയാണ്. ഫണ്ട് ലഭ്യമാകുന്നതിനനുസരിച്ച് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. മൈസൂര്‍-തലശ്ശേരി റെയില്‍വേയുടെ സര്‍വ്വേ നടന്നു കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍ മാത്രമേ ഈ പാത യാഥാര്‍ത്ഥ്യമായാല്‍ റെയില്‍വേയുടെ ചെലവും വരവും അടക്കമുളള കാര്യങ്ങള്‍ പഠിച്ച് സാമ്പത്തിക സര്‍വ്വേയ്ക്ക് ശേഷം മാത്രമേ റെയിലവേ ലൈന്‍ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സാധിക്കുകയുളളൂ. സ്വാകാര്യ പങ്കാളിത്തത്തോടെ വേണോയെന്നും മറ്റുമുളള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ നിലവിലുളള ട്രെയിനുകളില്‍ ചിലത് മാറ്റി മെമു സര്‍വ്വീസുകള്‍ നടത്തുന്ന കാര്യം പരിഗണിക്കുമെന്നും അഴീക്കല്‍ ,കണ്ണൂര്‍ വിമാനത്താവളം എന്നിവിടങ്ങളിലേക്ക് റെയില്‍വേ ലൈന്‍ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമിയും അനുമതിയും പണവും ലഭ്യമാക്കിയാല്‍ ഇക്കാര്യങ്ങള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വേ സ്റ്റേഷനില്‍ പുതുതായി ആരംഭിച്ച ടെലിഫോണ്‍ എക്സ്ചേഞ്ചും പുതുതതായി നിര്മ്മിച്ചവിശ്രമ മുറിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെ പുതിയ ടിക്കറ്റ് കൗണ്ടറിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്, റെയില്‍വേ പാസഞ്ചേഴ്സ് കോഡിനേഷന്‍ കമ്മിറ്റി, ചേംമ്പര്‍ ഓഫ് കൊമേഴ്സ് തുടങ്ങി വിവിധ സംഘടനകള്‍ ജനറല്‍ മാനേജര്‍ക്ക് നിവേദനങ്ങള്‍ നല്കി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ സംബന്ധിച്ച് കണ്ണൂര്‍ എംപി പി.കെ.ശ്രീമതി, കോര്പ്പറേഷന് മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് എന്നിവര്‍ അദ്ദേഹവുമായി കൂടികാഴ്ച നടത്തി. ദക്ഷിണ റെയില്‍വേ പിആര്‍എം നരേഷ്ലാല്വാനി ഉള്‍പ്പെടെയുളള ഉദ്യേഗസ്ഥരും ജനറല്‍ മാനേജരൊടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: