കോഴിക്കോട്: ബിജെപി പാലക്കാട് നിന്ന് ആരംഭിച്ച വിമലാദേവി ചിതാഭസ്മ നിമജ്ജനയാത്രക്ക് നേരെയുളള സിപിഎം അക്രമത്തെ ജനാധിപത്യരീതിയില്‍ പ്രതിരോധിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന് പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കഴിഞ്ഞ ദിവസം മലപ്പുറം പരപ്പനങ്ങാടിയില്‍ ചിതാഭസ്മ നിമജ്ജനയാത്ര വേദിക്ക് സിപിഎമ്മുകാര്‍ തീയിട്ടു. അക്രമത്തിലൂടെ യാത്രയെ മുടക്കാമെന്ന് സിപിഎം കരുതേണ്ട. പുതുശ്ശേരിയില്‍ നിന്ന് ചിതാഭസ്മവുമായി പുറപ്പെട്ടിട്ടുണ്ടെങ്കില്‍ കണ്ണൂരും കടന്ന് മഞ്ചേശ്വത്തെ കണ്വതീര്‍ത്ഥത്തില്‍ നിമജ്ജനം ചെയ്യും. തിരുവനന്തപുരത്തും കണ്ണൂരും അക്രമം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും അക്രമത്തിന് അറുതി വരുത്താനുള്ള മനോഭാവം അദ്ദേഹത്തിനുണ്ടായിട്ടില്ല. അതിനു തെളിവാണ് ചര്‍ച്ചക്ക് ശേഷം കൊല്ലത്ത് ബിജെപി പഞ്ചായത്ത് കമ്മിറ്റി അദ്ധ്യക്ഷന്‍ രവീന്ദ്രനാഥനെ സിപിഎം കൊലപ്പെടുത്തിയത്.
ആയുധം താഴെ വെക്കാന്‍ സിപിഎം തയ്യാറാവണം. പിണറായിയെ തടയാന്‍ തീരുമാനിച്ചിട്ടില്ല. തീരുമാനമെടുത്താല്‍ കേരളത്തിനകത്ത് പോലും പിണറായിക്ക് യാത്ര ചെയ്യാന്‍ കഴിയില്ല. മനോജ് വധക്കേസും, ടി.പി. കേസുമെല്ലാം കൃത്യമായി അന്വേഷിച്ച ഡിജിപിയെ വിരട്ടിയപോലെ ബിജെപിയെ വിരട്ടാമെന്ന് പിണറായി കരുതേണ്ട. ഇന്ത്യയില്‍ ആര്‍എസ്എസിനെ വെല്ലുവിളിക്കാന്‍ പിണറായി വളര്‍ന്നിട്ടില്ല. പള്‍സര്‍ സുനിയുടെ പുറകിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാത്തത് പിണറായി-കോടിയേരി ഗൂഢാലോചനയുടെ ഭാഗമാണ്.
കേരളത്തിലെ പ്രതിപക്ഷ നേതാവ് കാലില്‍ പാദസരമിട്ടാണ് നടക്കുന്നത്. പിണറായിയെ കാണുമ്പോള്‍ നവവധുവിനെപ്പോലെ തലകുനിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഏകപക്ഷീയമായി സിപിഎം അക്രമം നടത്തുമ്പോള്‍ പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാവുന്നില്ലെന്നും ശോഭാസുരേന്ദ്രന് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയാസദാനന്ദന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: