തൊടുപുഴ: പിണറായി വിജയന്റെ ഭരണത്തിന് കീഴില്‍ വീട്ടമ്മമാരുടെ സ്വൈര ജീവിതം തകര്‍ന്നെന്ന് മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ് അഭിപ്രായപ്പെട്ടു. മാര്‍ക്സിസ്റ്റ് ക്രൂരതയ്ക്ക് എതിരെ മാതൃവിലാപം എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിച്ച ചിതാഭസ്മ നിമഞ്ജന യാത്രയ്ക്ക് തൊടുപുഴയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
പിണറായി വിജയന് അധികാരത്തിലേറിയതിന് ശേഷം സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം വര്‍ദ്ധിച്ചിരിക്കുകയാണ്. വനിതാ പത്രപ്രവര്‍ത്തകര്‍ക്ക് പോലും സൈ്വര്യമായി ജോലി ചെയ്യാന്‍ പറ്റാത്ത സ്ഥിതിയുണ്ടായി. പിന്നാക്കക്കാര്‍ക്കെതിരായ പീഡനത്തില്‍ ഞെട്ടിക്കുന്ന രീതിയിലുള്ള വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. മഹിളാമോര്‍ച്ച സംഘടിപ്പിച്ചിരിക്കുന്ന യാത്രയ്ക്ക് നേരെ സിപിഎം അതിക്രമം നടത്താനും മുതിര്‍ന്നു. സിപിഎമ്മുകാര്‍ ചുട്ടുകൊന്ന വിമലാദേവിയുടെ ചിതാഭസ്മത്തെപ്പോലും സിപിഎം പേടിക്കുന്നതിനാലാണ് യാത്രയ്ക്കെതിരെ അക്രമം അഴിച്ച് വിടുന്നതെന്നും അവര്‍ പറഞ്ഞു. യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ പിണറായി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം പ്രവചനാതീതമാകുമെന്നും രേണു സുരേഷ് പറഞ്ഞു.
മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ആര്. സ്മിത അധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. നിവേദിത സുബ്രഹ്മണ്യന്, നേതാക്കളായ പ്രൊഫ. വി.റ്റി രമ, റീബ വര്‍ക്കി, ബിജെപി മധ്യമേഖല പ്രസിഡന്റ് അഡ്വ. നാരായണന് നമ്പൂതിരി, ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമള്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: