കണ്ണൂര്‍: ലോകത്ത് ഏറ്റവും കൂടുതല്‍ സുരക്ഷിതരായി മുസ്ലിങ്ങള്‍ ജീവിക്കുന്നത് ഭാരതത്തിലാണെന്ന് എന്റെ സര്‍വീസിനിടയില്‍ ബോധ്യമായിട്ടുണ്ടെന്ന് പാലസ്തീന് അംബാസിഡര്‍ അദ്നാന് അബു അല്‍ഹൈജാ. യു.എ.ഇ കെഎംസിസി ഫൗണ്ടേഴ്സ് ഓര്ഗനൈസേഷന് ഇ.അഹമ്മദ് അനുസ്മരണം കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവും മതേതരത്വവും ഒരുപോലെ കൊണ്ടു നപോകാന് കഴിയുന്നുവെന്നതാണ് ഇന്ത്യയുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. നിലനില്‍പ്പിനു വേണ്ടിയുള്ള ഫലസ്തീന് ജനതയുടെ പോരാട്ടത്തിനു കരുത്തു നപകര്ന്ന നേതാവാണ് ഇ.അഹമ്മദെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന് ലോകത്തിനു ഉത്തരം കിട്ടാത്ത ചോദ്യമായി നിലനില്‍ക്കുകയാണ്. പതിറ്റാണ്ടുകളായി തുടരുന്ന ചെറുത്തു നില്പ്പിനു ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത്. ഞങ്ങളുടെ കുട്ടികളുടെ ദുരിതം ലോകത്തിന്റെ ദുരിതമാണ്. അന്തിമ വിജയം ഞങ്ങള്‍ക്കു തന്നെയാണ്. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണ് ഫലസ്തീന് നടത്തുന്നത്. ഈ ചെറുത്തുനില്‍പ്പിനെ കാണ്ടില്ലെന്നു നടിക്കാന്‍ എല്ലാകാലത്തും ലോകത്തിനു കഴിയില്ല.
ജനറല്‍ കണ്‍വീനര്‍ യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. അഡ്വ: സെബാസ്റ്റ്യന്‍ പോള്‍,രാജ് മോഹന്‍ ഉണ്ണിത്താന്, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, കരിം ചേലേരി, വി.പി.വമ്പന്‍, എസ്.എ.എം ബഷീര്‍, മെട്രോ മുഹമ്മദലി ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. സി.വി.എം വാണിമ്മേല്‍ സ്വാഗതവും എം.എ.മഹമൂദ് നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: