മൂവാറ്റുപുഴ: ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്ത് കൈക്കൂലി വാങ്ങിയെന്ന കേസില്‍ തെളിവില്ലാത്തതിനാല്‍ പ്രതിയെ വെറുതെ വിട്ടു. കോതമംഗലം തൃക്കാരിയൂര്‍ മടത്താനിക്കുന്നേല്‍ എം.ആര്. മോഹനനെയാണ് വിജിലന്‍സ് ജഡ്ജി പി. മാധവന് വെറുതെ വിട്ടത്.
അടിമാലി പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ മോഹനന് വീടുനിര്‍മ്മാണത്തിന് അനുമതിക്കായി എത്തിയാളില്നിന്ന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും 5,000 രൂപ അഡ്വാന്‍സായി വാങ്ങുകയും ചെയ്തുവെന്നാണ് പരാതി. കെട്ടിട നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന സെക്രട്ടറിയുടെ നിര്‍ദ്ദേശം പിന്‍വലിക്കുവാന്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു വിജിലന്‍സ് ആരോപിച്ചിരുന്നത്. മോഹനന് എതിരായി 12 സാക്ഷികളെ വിസ്തരിച്ചിരുന്നുവെങ്കിലും കേസ് തെളിയിക്കുവാന്‍ കഴിഞ്ഞില്ല. ഇടുക്കി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയാണ് കേസന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: