വാഷിങ്ടെണ്‍: അമേരിക്കയിലെ കാന്‍സാസില്‍ വെടിവയ്പ്പില്‍ ഇന്ത്യക്കാരന് കൊല്ലപ്പെട്ടതിനെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഒരുമിച്ചു നില്‍ക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ് ഇങ്ങനെ ആഹ്വാനം ചെയ്തത്.
വിസ നിയന്ത്രണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. നിലവിലെ കുടിയേറ്റ നിയമം കാലഹരണപ്പെട്ടതാണെന്നും ട്രംപ് പറഞ്ഞു. പരിശോധന അനുവദിക്കാത്ത സ്ഥല അമേരിക്കയുടെ പുനര്‍ നിര്‍മ്മാണത്തിനുള്ള സമയമായതായി പ്രസിഡന്റ് . പശ്ചിമേഷ്യയില്‍ ഇതുവരെ ചിലവഴിച്ച പണം രാജ്യ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിക്കാമായിരുന്നു. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അമേരിക്കയെ മികച്ചതാക്കുമെന്ന വാക്കുപാലിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
നമ്മുടെ പൗരന്മാരെ സംരക്ഷിക്കുന്നതിനായി ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നത് ടാസ്ക് ഫോഴ്സ് രൂപീകരിക്കാന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധന അസാധ്യമായ നാടുകളില്‍നിന്നുള്ളവരെ ഇവിടെ പ്രവേശിപ്പിക്കില്ല. കുടിയേറ്റ നിയമം ശക്തിപ്പെടുത്തുകയും ശമ്പളം വര്‍ധിപ്പിക്കുകയും തൊഴില്‍ ഇല്ലാത്തവരെ സഹായിക്കുകയും ചെയ്യുന്നത് നമ്മുടെ സമൂഹത്തെ സുരക്ഷിതമാക്കുന്നതിനാണ്. അമേരിക്കയിലെത്തുന്നവര്‍ അമേരിക്കയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കണം.
കുടിയേറ്റം തടയുന്നതിനായി നമ്മുടെ ദക്ഷിണ അതിര്‍ത്തിയില്‍ അധികം താമസിക്കാതെ തന്നെ വലിയ മതില് പണിയുമെന്നും ട്രംപ് പറഞ്ഞു. ഒബാമ കെയര്‍ ഉടച്ചുവാര്‍ക്കുമെന്നും ട്രംപ് പറഞ്ഞു. പദ്ധതി പരാജയമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: