തിരുവനന്തപുരം: ലോ അക്കാദമി ട്രസ്റ്റിന്റെ രജിസ്ട്രേഷനും നിയമാവലിയും അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ പച്ചക്കൊടി. റവന്യുവകുപ്പ് അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഫയല്‍ രജിസ്ട്രേഷന് മന്ത്രി ജി. സുധാകരന് മുഖ്യമന്ത്രിയുടെ അനുവാദത്തിനായി അയച്ചിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി കിട്ടിയതോടെ രജിസ്ട്രേഷന് ഐജിയോട് അന്വേഷിക്കാന്‍ മന്ത്രി സുധാകരന് നിര്‍ദ്ദേശിച്ചു.
അക്കാദമി നിയമാവലിയില്‍ ബോധപൂര്‍വ്വമായ തിരുത്ത് വരുത്തി സര്‍ക്കാര്‍ പ്രതിനിധികളെ ട്രസ്റ്റില്‍ നിന്നും ഒഴിവാക്കിയതടക്കമുള്ള കാര്യങ്ങളാണ് രജിസ്ട്രേഷന് ഐജി അന്വേഷിക്കുക.
66 ല്‍ ഭൂമി നല്കുമ്പോള് സര്‍ക്കാര്‍ പ്രതിനിധികളടക്കം ട്രസ്റ്റിലെ അംഗങ്ങളുടെ എണ്ണം 51. 2014ല്‍ രഹസ്യമായി നിയമാവലി തിരുത്തി സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കി അംഗസംഖ്യ 21 ആക്കി കുറച്ചു. രണ്ട് നിയമാവലികളുടേയും പകര്‍പ്പല്ലാതെ മറ്റ് രേഖകള്‍ രജിസ്ട്രേഷന് വകുപ്പില്‍ ഇല്ല. 72 ലും 75 ലും ഭേദഗതി വരുത്തി എന്ന് ജില്ലാ രജിസ്ട്രേഷന് ഓഫീസില്‍ രേഖയുണ്ടെങ്കിലും എന്ത് ഭേദഗതി വരുത്തി എന്ന വിവരമില്ല.
രേഖകളുടെ അഭാവമായിരിക്കും അന്വേഷണത്തില്‍ നേരിടുന്ന വെല്ലുവിളി. എന്നാല്‍ തിരുത്തലിന്റെ വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ അക്കാദമി മാനേജ്മെന്റിനോട് രജിസ്ട്രേഷന് ഐജിക്ക് ആവശ്യപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: