കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ നിര്‍ണായകമായ തെളിവുകള്‍ പോലീസിന് ലഭിച്ചു. ദേശീയപാതയോരത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു പരിശോധിച്ചതിലൂടെയാണ് കേസിലെ നിര്‍ണ്ണായമായ തെളിവുകള്‍ പോലീസിന് ലഭിച്ചത്.
നടിയുടെ വാഹനത്തെ അക്രമികളുടെ വാഹനം പിന്തുടരുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചെന്നാണ് സൂചന. ഈ വാഹനമാണ് പ്രതികള്‍ നടിയുടെ കാറില്‍ ഇടിപ്പിച്ചത്. പ്രതികള്‍ വെണ്ണലയില്‍ വാഹനം നിര്‍ത്തി സമീപത്തുള്ള കടയില്‍ നിന്ന് വെള്ളം വാങ്ങുന്ന ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
കൂടാതെ പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗോശ്രീ പാലത്തിന് സമീപത്തുള്ള ഫ്ളാറ്റുകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഗോശ്രീപാലത്തില്‍ നിന്ന് കായലിലേക്കെറിഞ്ഞു എന്നാണ് സുനി പോലീസിന് മൊഴി നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: