അലിഗഡ്: ഉത്തര്‍പ്രദേശില്‍ യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ജീവനോടെ ചിതയില്‍ ദഹിപ്പിച്ചു. നോയിഡ സ്വദേശിയായ 21 കാരിയാണ് ദാരുണ സംഭവത്തിന് ഇരയായത്.
ശ്വാസകോശത്തില്‍ അണുബാധയുമായി ഗ്രേറ്റര്‍ നോയിഡയിലെ ശാരദാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ഞായറാഴ്ച രാത്രി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 1.27ന് ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയ ഭര്‍ത്താവും സുഹൃത്തുക്കളും രാവിലെ എട്ടുമണിയോടെ അവരുടെ മരണാനന്തര കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദഹിപ്പിച്ചു.
എന്നാല്‍ യുവതിയുടെ മരണത്തില്‍ സംശയം തോന്നിയ സഹോദരന് പോലീസില്‍ പരാതി നല്‍കിയതോടെ പോലീസെത്തി കര്‍മങ്ങള്‍ നിര്‍ത്തിവെക്കുകയായിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു .എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദഹിപ്പിക്കുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്ന് വ്യക്തമായി.
യുവതി ശ്വസിച്ചിരുന്നതായും ശ്വാസ നാളത്തില്‍ നിന്നും കത്തിയ വസ്തുക്കള്‍ ലഭിച്ചതായും
റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജീവനോടെ കത്തിക്കുമ്പോഴാണ് ഇത് ലഭിക്കുകയെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു. യുവതിയുടെ സഹോദരന്റെ പരാതിയില്‍ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: