വിജയവാഡ: കളക്ടറോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന് മോഹന്‍ റെഡ്ഡിക്കെതിരെ എഫ്ഐആര്‍. നന്ദിഗാമ പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുളപ്പാട് ഉണ്ടായ ബസ് അപകടത്തില്‍ 11 പേര് കൊല്ലപ്പെടുകയും 30ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ടിഡിപി എംപി ജെ.സി.ദിവാകര്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ദിവാകര്‍ ട്രാവല്‍സാണ് അപകടത്തില്‍പ്പെട്ടത്.
ബസിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണെമന്നു ജഗന് മോഹന്‍ ആരോപിച്ചിരുന്നു. അപകടത്തില്‍ ഡ്രൈവറും മരിച്ചു. എന്നാല്‍ ഡ്രൈവറുടെ മാത്രം പോസ്റ്റ്മോര്‍ട്ടം നടത്തിയില്ലെന്നും സംഭവത്തില്‍ ദിവാകറിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ജഗ്മോഹന് കുറ്റപ്പെടുത്തിയിരുന്നു.
പിന്നീട്, പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയ ജഗന് മോഹന്‍ ഡോക്ടറുടെ കൈയില്‍ നിന്ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. അതിനു ശേഷം കളക്ടറുമായും ഇദ്ദേഹം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. കളക്ടറെ ജഗന് മോഹന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കളക്ടര്‍ അഴിമതിക്കാരനാണെന്നും അദ്ദേഹത്തെ ജയിലിലടക്കുമെന്നുമായിരുന്നു ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: