തിരുവനന്തപുരം: വികസനം മുടക്കാന്‍ വേണ്ടി മാത്രം ചില സംഘടനകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം സംഘടനകളുടെ ഒരു ഭീഷണിയും സര്‍ക്കാരിന് മുന്നില്‍ വിലപ്പോവില്ല. സര്‍ക്കാര്‍ ഒരു തീരുമാനം എടുത്താല്‍ അതുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ളത് ചിലകാര്യങ്ങളിലെ അഭിപ്രായ വ്യത്യാസം മാത്രമാണ്. എന്നാല്‍ ഇത്തരം വികസനം മുടക്കി സംഘടനകള്‍ സംസ്ഥാനത്തിന്റെ പുരോഗതിക്ക് തടസം നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിമാനത്താവളത്തിനായി പ്രാഥമിക നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോയുടെ പാലാരിവട്ടം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: