മഹാരാജ്ഗഞ്ച്: നോട്ട് നിരോധനത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സാമ്പത്തിക വിദഗ്ധരെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹാര്‍വാര്‍ഡിലെ ഒരു വിഭാഗം ജനങ്ങള്‍ നോട്ട് നിരോധനത്തെ വിമര്‍ശിക്കുന്നു. എന്നാല്‍ മറ്റൊരു വിഭാഗം കഠിനാധ്വാനത്തിലൂടെ അവരുടെ സാമ്പത്തിക ഭദ്രത ശക്തിപ്പെടുത്തുന്നെന്ന് മോദി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ‘ഹാര്വാര്ഡിനെക്കാള് കരുത്ത് കഠിനാധ്വാനത്തിനാണ്’. നേരത്തെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പ്രഫസര്‍ നോട്ട് നിരോധനത്തെ എതിര്‍ത്ത് സംസാരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം.
അതിനിടെ അഖിലേഷ് സര്‍ക്കാരിനേയും രാഹുല്‍ ഗാന്ധിയേയും മോദി വിമര്‍ശിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ സാഹചര്യം ആഫ്രിക്കന്‍ രാജ്യങ്ങളിലെ പോലെയാണെന്ന് അഖിലേഷ് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നതായി മോദി പറഞ്ഞു.
നാളികേരത്തില്‍ നിന്ന് ജ്യൂസുണ്ടാക്കി ലണ്ടനില്‍ കൊണ്ടുവില്‍ക്കുമെന്നാണ് മണിപ്പൂരില്‍ ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. മണിപ്പൂരിലല്ല കേരളത്തിലാണ് തെങ്ങുള്ളതെന്ന് നേതാവിന് അറിവില്ല. ആ കോണ്‍ഗ്രസ് നേതാവിന് ദീര്‍ഘായുസ് ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും രാഹുല്‍ ഗാന്ധിയെ പരോക്ഷമായി പരിഹസിച്ചു കൊണ്ട് മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: